play-sharp-fill
സലിംകുമാർ ആ സ്ത്രീയുടെ ചെവിയിൽ എന്തോ പറഞ്ഞു: പെട്ടെന്നു തന്നെ അവർ സീറ്റ് മാറിയിരുന്നു: പലരും ശ്രമിച്ചിട്ടും ഒഴിപ്പിക്കാൻ കഴിയാത്ത ആ സ്ത്രീയെ സലിം കുമാര്‍ ഒറ്റവാക്കുകൊണ്ട് മനസുമാറ്റിയത് എങ്ങനെ ?

സലിംകുമാർ ആ സ്ത്രീയുടെ ചെവിയിൽ എന്തോ പറഞ്ഞു: പെട്ടെന്നു തന്നെ അവർ സീറ്റ് മാറിയിരുന്നു: പലരും ശ്രമിച്ചിട്ടും ഒഴിപ്പിക്കാൻ കഴിയാത്ത ആ സ്ത്രീയെ സലിം കുമാര്‍ ഒറ്റവാക്കുകൊണ്ട് മനസുമാറ്റിയത് എങ്ങനെ ?

കൊച്ചി: സലിം കുമാറിനെ കുറിച്ച്‌ പശ്ചിമ ബംഗാള്‍ ഗവർണർ ആനന്ദബോസ് പറഞ്ഞ രസകരമായ ഒരു സംഭവമുണ്ട്. രമേശ് പിഷാരടിയാണ് ഈ കഥ തന്നോട് പറഞ്ഞത് എന്ന മുഖവുരയോടെയാണ് ആനന്ദബോസ് പറഞ്ഞു തുടങ്ങിയത്.

”സലിം കുമാറിനെ കുറിച്ച്‌ പല കഥകളും ഞാൻ കേട്ടിട്ടുണ്ട്. ഇതൊക്കെ ശരിയാണോ അതോ രമേശ് പിഷാരടി ഉണ്ടാക്കി വിട്ടതാണോ എന്ന് എനിക്കറിയില്ല. കഥയെ കുറിച്ച്‌ കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് പിഷാരടിയെ ആണ്.

കഥയില്ലായ്‌മയില്‍ നിന്ന് കഥയുണ്ടാക്കുവാൻ ഇത്രയും മിടുക്ക് വേറെ കണ്ടിട്ടില്ല. അതിന് പിഷാരടിക്ക് മാത്രമേ കഴിയൂ. അങ്ങിനെ ഒരു കഥയാണ് ഇനി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സലിം കുമാർ ഒരു വിദേശ യാത്രയ്‌ക്ക് പോയിട്ട് വരികയാണ്. ഫ്ളൈറ്റില്‍ ഒരു വലിയ പ്രശ്നം. ന്യൂയോർക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്ക യാത്രയിലാണ്. എക്കോണമി ക്ളാസ് ടിക്കറ്റുള്ള പ്രായമായ ഒരു പഞ്ചാബി സ്ത്രീ ഫസ്‌റ്റ് ക്ളാസില്‍ കയറിയിരുന്നു.

എയർഹോസ്‌റ്റസുമാർ വന്ന് പറഞ്ഞിട്ടും മാറാൻ അവർ തയ്യാറായില്ല. ഫ്ളൈറ്റില്‍ ആദ്യം കയറിയത് താൻ ആണെന്നും അതുകൊണ്ട് ബാക്കിയുള്ളവർ പിറകിലിരിക്കട്ടെ എന്നുമായിരുന്നു സ്ത്രീയുടെ പ്രതികരണം.

ഒടുവില്‍ സലിം കുമാർ പ്രശ്നത്തില്‍ ഇടപെട്ടു. അദ്ദേഹം ചെന്ന് അവരുടെ ചെവിയില്‍ എന്തോ പറഞ്ഞു. വഴക്കാളിയായ ആ സ്ത്രീ പെട്ടെന്ന് വളരെ മര്യാദക്കാരിയായി എക്കോണമി ക്ളാസില്‍ പോയിരുന്നു.

എന്താണ് സലിം കുമാർ ആ സ്ത്രീയോട് പറഞ്ഞതെന്ന് അറിയാൻ മറ്റുള്ളവർക്ക് കൗതുകമായി. സലിം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ഞാൻ അവരോട് പറഞ്ഞു. വേറൊന്നുമല്ല, ചേച്ചി, ഈ സീറ്റ് ലണ്ടനിലേക്ക് പോകുന്നതാ..പിറകിലത്തേതാണ് ഡല്‍ഹിയിലേക്കുള്ളത്”.

കലാഭവന്റെ സ്ഥാപകൻ ഫാ. ആബേലിന്റെ സ്മരണയ്ക്കായി കലാഭവൻ ഏർപ്പെടുത്തിയ ഫാ. ആബേല്‍ പുരസ്കാരം സലിം കുമാറിന് നല്‍കിയ ചടങ്ങിലായിരുന്നു ബംഗാള്‍ ഗവർണറുടെ രസകരമായ പ്രസംഗം. നടൻ രമേശ് പിഷാരടിയും ചടങ്ങില്‍ എത്തിയിരുന്നു.