പൊൻകുന്നം എരുമേലി റോഡില്‍ ജലഅതോറിട്ടി പൈപ്പിടാനെടുത്ത കുഴിയില്‍പെട്ട് ശബരിമല തീര്‍ത്ഥാടകരുടെ ബസ്; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി; മണ്ഡലക്കാലമായതോടെ ശബരിമല തീർത്ഥാടകരുടെ ബസ് ജലഅതോറിട്ടിയുടെ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാകുന്നതായി പരാതി

പൊൻകുന്നം എരുമേലി റോഡില്‍ ജലഅതോറിട്ടി പൈപ്പിടാനെടുത്ത കുഴിയില്‍പെട്ട് ശബരിമല തീര്‍ത്ഥാടകരുടെ ബസ്; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി; മണ്ഡലക്കാലമായതോടെ ശബരിമല തീർത്ഥാടകരുടെ ബസ് ജലഅതോറിട്ടിയുടെ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാകുന്നതായി പരാതി

പൊൻകുന്നം: പൊൻകുന്നം എരുമേലി റോഡില്‍ ജലഅതോറിട്ടി പൈപ്പിടാനെടുത്ത കാനയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അകപ്പെട്ടു.

ചെരിഞ്ഞ ബസില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. കര്‍ണാടക സ്വദേശികളായ തീര്‍ത്ഥാടകരായിരുന്നു ബസില്‍.

കെ.വി.എം.എസ് കവലയില്‍ നിന്ന് മണ്ണംപ്ലാവ്, വിഴിക്കിത്തോട് വഴി എരുമേലിക്കുള്ള റോഡിലാണ് ജലഅതോറിട്ടി അറ്റകുറ്റപ്പണികള്‍ക്കായി കാനയെടുത്തത്. വീതി കുറവായ റോഡില്‍ ഇത് അപകടസാധ്യതയേറ്റുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലക്കാലമായതോടെ ശബരിമല തീർത്ഥാടകരുടെ ബസ് ഉത്തരം കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്.
ചിറക്കടവ് പഞ്ചായത്ത് നടത്തിയ അവലോകന യോഗത്തില്‍ ജലഅതോറിറ്റി നല്‍കിയ ഉറപ്പ് പാലിച്ച്‌ പൈപ്പിടാനെടുത്ത കുഴികള്‍ അപകടമുണ്ടാകാത്ത വിധം നികത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.