
തൃശ്ശിവപേരൂർ: തൃശ്ശിവപേരൂർ തെക്കേ മഠം വക പൂവരണി ശ്രീമഹാദേവ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം വേദിയിൽ രുക്മിണി സ്വയംവരം നടന്നു.
രുക്മിണി ദേവിയും ഭഗവാൻ ശ്രീകൃഷ്ണനും തമ്മിലുള്ള ദിവ്യവിവാഹമായ രുക്മിണി സ്വയംവരം ശുദ്ധഭക്തിയുടെയും വിശ്വാസത്തിന്റെയും സാമൂഹിക നിയന്ത്രണങ്ങളിലുള്ള വിജയത്തെ പ്രതിനിധീകരിക്കുന്നു. ലക്ഷ്മിദേവിയുടെ അവതാരമായ രുക്മിണിയുടെ അചഞ്ചലമായ ഭക്തി ആത്മാവിന്റെ ദൈവത്തോടുള്ള ആകാംക്ഷയെ വ്യക്തമാക്കുന്നു.
സ്ത്രീക്ക് തന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം പ്രാധാന്യമർഹിക്കുന്നതും, ദാമ്പത്യഭക്തിയുടെ ഒരു മാതൃകയായി നിലകൊള്ളുന്നതും കൂടാതെ, ഭക്തർക്കു സമാധാനപരമായ വിവാഹജീവിതത്തിന് അനുഗ്രഹം നൽകുന്നതുമായി വിശ്വസിക്കപ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രുക്മിണി കൃഷ്ണനിൽ പൂർണ്ണ വിശ്വാസം പുലർത്തി, അവസാന നിമിഷം വരെ അദ്ദേഹത്തെ കാത്തിരുന്നത് ഭക്തർക്കു ദൈവിക ഇച്ഛയിൽ വിശ്വാസം വയ്ക്കാനുള്ള മാതൃകയായി നിലകൊള്ളുന്നു. ഇത് പരസ്പര ബഹുമാനം, വിശ്വാസം, സ്നേഹം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയകരമായ വിവാഹം രൂപപ്പെടുന്നതെന്ന്
യജ്ഞാചാര്യൻ ഭാഗവതഭൂഷണം ശ്രീ. സജീവ് മംഗലത്ത് മൂവാറ്റുപുഴ രുക്മിണി സ്വയംവരം കഥയിലൂടെ ഭഗവാൻ നമ്മളോട് പറയുന്നത് എന്ന് ഭക്തജനങ്ങളെ ഉദ്ബോധിപ്പിച്ചു.
വേദവ്യാസ മഹർഷിയാൽ രചിക്കപ്പെട്ടതും 18 പുരാണങ്ങളിൽ ഏറ്റവും ശ്രേഷ്ഠവുമായ ശ്രീമദ് ഭാഗവതത്തിലെ പവിത്രമായ കഥാശ്രവണത്തിലൂടെയും പാരായണത്തിലൂടെയും ഭക്തജനങ്ങൾക്ക് മനശാന്തിയും സമാധാനവും നൽകുക എന്നതാണ് ഈ യജ്ഞത്തിന്റെ ലക്ഷ്യം. ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം വിവിധ ആത്മീയ ചടങ്ങുകൾക്ക് ശേഷം 24 ഞായറാഴ്ച സമാപിക്കും.







