ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം കാര്‍ എടുക്കാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം;  മകളെ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പിതാവിന് കോട്ടയം നഗരമധ്യത്തില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം കാര്‍ എടുക്കാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; മകളെ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പിതാവിന് കോട്ടയം നഗരമധ്യത്തില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കോട്ടയം: മകളെ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പിതാവിന് കോട്ടയം നഗരമധ്യത്തില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം.

കുത്താട്ടുകുളം ശ്രീനിലയില്‍ എം.കെ. മുരളീധരനാണ് (61) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.30ന് കുര്യന്‍ ഉതുപ്പ് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂത്താട്ടുകുളത്ത് ശ്രീലക്ഷ്മി ഹോളോബ്രിക്‌സ് എന്ന സ്ഥാപനം നടത്തുകയാണ്. തിരുവനന്തപുരം നെസ്റ്റില്‍ ഉദ്യോഗസ്ഥയായ മകള്‍ ശ്രീലക്ഷ്മിയെ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയതായിരുന്നു മുരളീധരനും ഭാര്യ കെ.കെ.ശ്രീലതയും.

മകളോടൊപ്പം കുടുംബം ശാസ്ത്രി റോഡിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചതിനുശേഷം കാര്‍ എടുക്കാന്‍ കുര്യന്‍ ഉതുപ്പ് റോഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ മുരളീധരനെ ജില്ല ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം ജനുവരി 23ന് നടത്താന്‍ നിശ്ചയിച്ചിരുന്നു.