play-sharp-fill
മുസ്‌ലിം സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതും കൊല്ലുന്നതും ഹിന്ദുവിന്റെ അവകാശം; സമൂഹമാധ്യമങ്ങളിൽ കടുത്ത സ്ത്രീ വിരുദ്ധ-മുസ്ലീം വിരുദ്ധ പരാമർശം; യുവാവിനെതിരെ ഡൽഹി പൊലീസ് കെസെടുത്തു

മുസ്‌ലിം സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതും കൊല്ലുന്നതും ഹിന്ദുവിന്റെ അവകാശം; സമൂഹമാധ്യമങ്ങളിൽ കടുത്ത സ്ത്രീ വിരുദ്ധ-മുസ്ലീം വിരുദ്ധ പരാമർശം; യുവാവിനെതിരെ ഡൽഹി പൊലീസ് കെസെടുത്തു

സ്വന്തം ലേഖകൻ

ഡൽഹി: മുസ്‌ലിം സ്ത്രീയെ ബലാത്സംഗം ചെയ്യുന്നതും കൊല്ലുന്നതും ഹിന്ദുവിന്റെ അവകാശം. സമൂഹമാധ്യമങ്ങളിൽ കടുത്ത സ്ത്രീ വിരുദ്ധ-മുസ്ലീം വിരുദ്ധ പരാമർശം. സംഘ്പരിവാർ പ്രവർത്തകനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്.


ഡൽഹി നജഫ്ഗഡ് സ്വദേശി വിപുൽ സിങ് എന്ന യുവാവിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ആയിരുന്നു വിപുലിന്റെ പരാമർശം. പോസ്റ്റ് ഇപ്പോൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മുസ്‌ലിം സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്യുന്നതും കൊല്ലുന്നതും ഞങ്ങൾ ഹിന്ദുക്കളുടെ അവകാശമാണ് (ഹമാരാ ഹിന്ദു കാ ഹഖ് ഹൈ കെ അബ് മുസൽമാൻ ഔറതോം ലഡ്കിയോം കാ റേപ് കരേ ഓർ ഫിർ ജാൻ സെ മാർദെ)’ – എന്നാണ് വിപുൽ എഴുതിയത്

കവിയും സാമൂഹിക പ്രവർത്തകനുമായ നബിയ ഖാനാണ് പോസ്റ്റ് പൊലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇയാളുടെ കാർ നമ്പർ സഹിതമാണ് നടപടി ആവശ്യപ്പെട്ട് നബിയ ട്വിറ്ററിൽ പോസ്റ്റിട്ടത്. തൊട്ടുപിന്നാലെ, ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടതായി ഡൽഹി പൊലീസ് ട്വിറ്റർ വഴി തന്നെ അറിയിക്കുകയായിരുന്നു.

ഡൽഹി വനിതാ കമ്മിഷനും വിഷയത്തിൽ ഇടപെട്ടു. വിപുലിനെതിരെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്മിഷൻ ചെയർപേഴ്‌സൺ രേഖാ ശർമ്മ പൊലീസ് കമ്മിഷണർക്ക് കത്തെഴുതി.