തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിൽ സ്വർണപ്പണയം ഉൾപ്പെടെയുള്ള വായ്‌പ ഇടപാടുകൾ നിർത്തിവെച്ചു ; തീരുമാനം റിസർവ് ബാങ്ക് നിർദ്ദേശത്തെ തുടർന്ന്

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിൽ സ്വർണപ്പണയം ഉൾപ്പെടെയുള്ള വായ്‌പ ഇടപാടുകൾ നിർത്തിവെച്ചു ; തീരുമാനം റിസർവ് ബാങ്ക് നിർദ്ദേശത്തെ തുടർന്ന്

തിരുവല്ല: തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിൽ സ്വർണപ്പണയം ഉൾപ്പെടെയുള്ള വായ്‌പകൾ നിർത്തിവെച്ചു. റിസർവ് ബാങ്കിൻ്റെ നിർദേശത്തെ തുടർന്നാണ് ബാങ്ക് ഭരണസമതി ഇത് സംബന്ധിച്ച അറിയിപ്പ് ശാഖാ മാനേജർമാർക്ക് നൽകിയത്.

റിസർബാങ്കിൻറെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ബാങ്ക് ഭരണസമിതി.അൻപത്തിയൊമ്പതിനായിരത്തിലേറെ സഹകാരികൾ, 18 ശാഖകൾ, 215 കോടി രൂപയുടെ നിക്ഷേപം.

സംസ്ഥാനത്തെ തന്നെ വലിയ അർബൻ സഹകരണ ബാങ്കുകളിലൊന്നാണ് തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക്.സംസ്ഥാനത്തു റിസർവ് ബാങ്ക് അംഗീകാരം ലഭിച്ച സഹകരണ ബാങ്ക് ആയിരുന്നു ഇരവിപേരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിസർവ് ബാങ്കിൻറെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ കഴിഞ്ഞ ഏപ്രിലിലാണ് ആർ ബി ഐ പരിശോധന നടത്തിയത്. വായ്പകൾ സംബന്ധിച്ച് സഹകാരികളിൽ ചിലർ നൽകിയ ചില പരാതികളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ബാങ്ക് ആസ്ഥാനത്തും ശാഖകളിലും നടത്തിയ ഈ പരിശോധനയുടെ റിപ്പോർട്ട് പ്രകാരമാണ് ഈ മാസം 22 ന് ആർ ബി ഐ സ്വർണ പണയ വായ്പകളിലടക്കം നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം നൽകിയത്.

ബാങ്കിലെ ജീവനക്കാരുടെ ബന്ധുക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ, മൂന്ന് സ്ത്രീകളടങ്ങുന്ന ഗ്രൂപ്പിന് 50000 രൂപ വീതം വായ്പ തുടങ്ങിയ പദ്ധതികളിലാണ് റിസർവ് ബാങ്ക് ക്രമക്കേട് കണ്ടെത്തിയത്. എന്നാൽ വായ്പ കുടിശിക വർധിച്ചതാണ് റിസർവ് ബാങ്ക് ഇടപെടലിന് കാരണമെന്നാണ് ഭരണസമിതി വിശദീകരണം