
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ വൻ നിരോധിത പുകയില ഉത്പന്ന വേട്ട. ചാക്ക് കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ സ്ത്രീ അടക്കം രണ്ടു പേരെ അറസ്റ്റ് ചെയതിട്ടുണ്ട്.

ഹാൻസ്, ശംഭു, തുളസി പാൻപരാഗ് അടക്കമുള്ളവയാണ് എത്തിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ ബംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ നിന്നാണ് ചാക്ക് കണക്കിനു നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ ബംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ നിന്നാണ് ചാക്ക് കണക്കിനു നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.

നിരോധിത പുകയില ഉത്പന്നങ്ങൾ ട്രെയിനിൽ കടത്തിക്കൊണ്ടു വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ എസ്.ഐ ബിൻസ് ജോസഫ്, ആർപിഎഫ് സിഐ എന്നിവരുടെ നേതൃത്വത്തിലാണ് ട്രെയിനിൽ പരിശോധന നടത്തിയത്.

ഇതേ തുടർന്നാണ് റെയിൽവേ സ്റ്റേഷനിൽ ഐലൻഡ് എക്സ്പ്രസ് എത്തിയപ്പോൾ നിരോധിത ഉത്പന്നങ്ങൾ കണ്ടെത്തിയത്.
തുടർന്നു സാധനങ്ങൾ പിടിച്ചെടുത്ത് റെയിൽവേ സ്റ്റേഷനിലേയ്ക്കു മാറ്റി. ട്രെയിനിൽ വൻ തോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിക്കൊണ്ടു വരുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങി കേരളത്തിലെത്തിക്കുന്ന ഈ പുകയില ഉത്പന്നങ്ങൾ വൻ വിലയ്ക്കാണ് വിൽക്കുന്നത്. ഒരു പാക്കറ്റിന് രണ്ടു രൂപ മാത്രമാണ് തമിഴ്നാട്ടിൽ വില. ഇത് കേരളത്തിൽ നാൽപ്പത് അൻപത് രൂപയ്ക്കാണ് വിറ്റഴിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തുടർന്നു സാധനങ്ങൾ പിടിച്ചെടുത്ത് റെയിൽവേ സ്റ്റേഷനിലേയ്ക്കു മാറ്റി. ട്രെയിനിൽ വൻ തോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിക്കൊണ്ടു വരുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങി കേരളത്തിലെത്തിക്കുന്ന ഈ പുകയില ഉത്പന്നങ്ങൾ വൻ വിലയ്ക്കാണ് വിൽക്കുന്നത്. ഒരു പാക്കറ്റിന് രണ്ടു രൂപ മാത്രമാണ് തമിഴ്നാട്ടിൽ വില. ഇത് കേരളത്തിൽ നാൽപ്പത് അൻപത് രൂപയ്ക്കാണ് വിറ്റഴിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.