പുതുപ്പള്ളിയില്‍ ഭർത്താവിനെ വെട്ടികൊലപ്പെടുത്തിയ ശേഷം മകനുമായി വീടുവിട്ടിറങ്ങിയ യുവതിയെ മണര്‍കാട് പള്ളിമുറ്റത്ത് നിന്നും പിടികൂടി; സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളിയില്‍ ഭർത്താവിനെ വെട്ടികൊലപ്പെടുത്തിയ ശേഷം മകനുമായി വീടുവിട്ടിറങ്ങിയ സംഭവത്തിൽ ഭാര്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഭാര്യ റോസമ്മയെ മണര്‍കാട് പള്ളിമുറ്റത്ത് കണ്ടതായി വിവരം കിട്ടയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ഇവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്ടോ ഡ്രൈവറായ പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജു(49)നെയാണ് ഭാര്യ വെട്ടിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഭാര്യ റോസന്ന ഏകമകനൊപ്പം വീട് വിട്ടിറങ്ങി.
കൊലപാതകത്തിനു ശേഷം വീട്ടമ്മയായ യുവതി നടന്നു പോകുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അന്വേഷണ ഉദ്യഗസ്ഥർ പുറത്ത് വിട്ടിരുന്നു.
പുതുപ്പള്ളി – പയ്യപ്പാടി റോഡിലൂടെ മണർകാട് ഭാഗത്തേയ്ക്ക് ഇവർ നടന്നു പോകുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഈ ക്യാമറാ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് റോസമ്മയെ മണര്‍കാട് പള്ളി പരിസരത്ത് നിന്നും കണ്ടെത്തിയത്.
ഇവര്‍ എങ്ങനെ ഇവിടെയത്തി എന്ന കാര്യത്തില്‍ പൊലീസിന് വ്യക്തതയില്ല.