33 അക്കൗണ്ടുകളിലായി 138 കോടി; പണം ബിസിനസില്‍ നിക്ഷേപിച്ചുവെന്ന് ഒറ്റ മറുപടി; പ്രവീണ്‍ റാണ പൂഴ്ത്തിയ പണം തേടി പൊലീസ്; തെളിവെടുപ്പ് ഇന്ന് നടക്കും

33 അക്കൗണ്ടുകളിലായി 138 കോടി; പണം ബിസിനസില്‍ നിക്ഷേപിച്ചുവെന്ന് ഒറ്റ മറുപടി; പ്രവീണ്‍ റാണ പൂഴ്ത്തിയ പണം തേടി പൊലീസ്; തെളിവെടുപ്പ് ഇന്ന് നടക്കും

സ്വന്തം ലേഖിക

തൃശ്ശൂർ: തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ തെളിവെടുപ്പ് ഇന്ന് നടക്കും.

ആദംബസാറിലെ ഓഫീസ്, പുഴക്കലിലെ കോര്‍പ്പറേറ്റ് ഓഫീസ്, ഇടപാട് രേഖകള്‍ ഒളിച്ചു കടത്തി സൂക്ഷിച്ചിരുന്ന പുതുക്കാട് പാലാഴിയിലെ വാടകവീട് എന്നിവിടങ്ങളിലെ ത്തിച്ചാവും തെളിവെടുപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 2.25 ലക്ഷമാണ് സേഫ് ആന്‍ഡ് സ്ട്രോങ് കമ്പനിയുടെ അക്കൗണ്ടിലുള്ളത്. വന്‍ തുകകള്‍ ആറ് മാസത്തിനുള്ളില്‍ റാണ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തല്‍.

ഇന്നലെ പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്തിട്ടും റാണ കൃത്യമായ മറുപടി നല്‍കിയിട്ടില്ല . പണം ബിസിനസില്‍ നിക്ഷേപിച്ചുവെന്ന ഒറ്റ മറുപടിയാണ് നല്‍കിയത്.

ഒറ്റ ഉത്തരം നല്‍കുന്നത് ആസൂത്രിതമാണെന്ന സംശയം പൊലീസിനുണ്ട്. 33 അക്കൗണ്ടുകളിലായി 138 കോടിയോളമാണ് പ്രവീണ്‍ റാണ സ്വീകരിച്ച നിക്ഷേപം. ഈ പണം എവിടേക്ക് പോയി എന്നതിലാണ് റാണ ഒളിക്കുന്നത്.