പ്രണവ് ഒരു കുടുംബാംഗത്തെപ്പോലെ; തങ്ങളുടേത് സഹോദര ബന്ധം ; ഗോസിപ്പുകാരുടെ പ്രണയ കഥയേ പറ്റി തുറന്ന് പറഞ്ഞ് നടി കല്യാണി പ്രീയദർശൻ !

പ്രണവ് ഒരു കുടുംബാംഗത്തെപ്പോലെ; തങ്ങളുടേത് സഹോദര ബന്ധം ; ഗോസിപ്പുകാരുടെ പ്രണയ കഥയേ പറ്റി തുറന്ന് പറഞ്ഞ് നടി കല്യാണി പ്രീയദർശൻ !

സ്വന്തം ലേഖകൻ

പ്രണവ് മോഹൻലാലിനെക്കുറിച്ച് കല്യാണി പ്രിയദർശൻ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രണവ് ഒരു കുടുംബാംഗത്തെപ്പോലെയാണെന്നും തങ്ങളുടേത് സഹോദര ബന്ധമാണെന്നും കല്യാണി പ്രിയദർശൻ പറയുന്നു. ‘വനിത’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘‘കുട്ടിക്കാലം മുതലേ ഒന്നിച്ചു കളിച്ചു വളര്‍ന്നവരാണു ഞങ്ങള്‍. പരസ്പരം അത്രയ്ക്ക് അടുത്തബന്ധമുണ്ട്. ഐ.വി.ശശി അങ്കിളിന്റെയും ലാലങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറെ അടുപ്പമുണ്ടായിരുന്നത്. അപ്പു പഠിച്ചത് ഊട്ടിയിലായതുകൊണ്ട് അവധിക്കാലത്താണു ഞങ്ങളുടെ ഒത്തുചേരല്‍. പക്ഷേ അത് ഏതെങ്കിലും സിനിമയുടെ സെറ്റിലായിരിക്കും. അപ്പുവും കീര്‍ത്തിയും (കീർത്തി സുരേഷ്) അനിയും (അനി ഐ.വി. ശശി) ചന്തുവുമാണ് എന്റെ ടീം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എനിക്ക് അപ്പു ഫാമിലി തന്നെയാണ് എങ്കിലും അതൊരിക്കലും പ്രണയമല്ല. ഞങ്ങള്‍ തമ്മില്‍ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. വീട്ടിലെ ആല്‍ബങ്ങളില്‍ നോക്കിയാല്‍ എന്റെ സഹോദരന്റെ ഒപ്പമുള്ളതിനേക്കാള്‍ അപ്പുവുമൊത്താകും ചിത്രങ്ങള്‍ കൂടുതല്‍. പഠിത്തം കഴിഞ്ഞ് അപ്പു ചെന്നൈയിലെത്തിയ കാലത്ത് കൂട്ടുകാര്‍ക്ക് അവനെ പരിചയപ്പെടുത്തിയിരുന്നത് കസിന്‍ എന്നാണ് കാരണം അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകന്‍ എന്നൊക്കെ പറയാന്‍ മടിയായിരുന്നു.

പ്രണവ് ഒരു തയാറെടുപ്പുമില്ലാതെ യാത്ര പോകുന്ന ആളാണ്. ഏറെ തയാറെടുപ്പും പ്ലാനിങ്ങുമുണ്ടെങ്കിലേ എനിക്ക് യാത്രപോകാൻ കഴിയൂ. പോകേണ്ട സ്ഥലങ്ങളും ചെലവഴിക്കേണ്ട സമയവും താമസിക്കേണ്ട സ്ഥലവുമൊക്കെ ചാര്‍ട്ട് ചെയ്തിട്ടുണ്ടാകും. എന്നാല്‍ അപ്പുവിന് വഴിയില്‍ കിട്ടുന്ന സൗകര്യങ്ങള്‍ മതി.

അടുത്തിടെ എനിക്കു നാത്തൂനായി പ്രമോഷന്‍ ലഭിച്ചു. അനിയന്‍ ചന്തുവിന്റെ (സിദ്ധാര്‍ഥ്) വിവാഹം കഴിഞ്ഞു. ചന്തുവിന്റെ ഭാര്യ മെലാനി യുഎസ്സില്‍ നിന്നാണ്. കരിയറോ വിവാഹമോ എന്തുമാകട്ടെ, ഞങ്ങളുടെ തീരുമാനത്തെ 100 ശതമാനം പിന്തുണയ്ക്കുന്ന ബെസ്റ്റ് പേരന്റ്സ് ആണു ഞങ്ങളുടേത്. എങ്കിലും കല്യാണത്തെ കുറിച്ചൊന്നും ഞാനിപ്പോള്‍ ചിന്തിക്കുന്നേയില്ല. എങ്കിലും വിവാഹ സങ്കല്‍പം പറയാം. ‘വരനെ ആവശ്യമുണ്ടി’ലെ ബിബീഷിന്റെ വ്യക്തിത്വവും, ‘ഹൃദയ’ത്തിലെ അരുണിന്റെ നിഷ്‌കളങ്കതയും, ‘ബ്രോ ഡാഡി’യിലെ ഈശോയുടെ ആത്മവിശ്വാസവും ‘തല്ലുമാല’യിലെ വസീമിന്റെ ‘സ്വാഗും’ ഒത്തിണങ്ങിയ ഒരാളാണ് എന്റെ മനസ്സില്‍. അങ്ങനെയുള്ള ആളെ കിട്ടുമോ, എങ്കില്‍ കെട്ടാന്‍ ദേ, റെഡി…” – കല്യാണി പ്രിയദര്‍ശൻ പറയുന്നു.

കല്യാണിയും പ്രണവും സിനിമയില്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍, ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്ന ഗോസിപ്പുകള്‍ വന്നിരുന്നു. ‘ഹൃദയം’ എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചതിനു ശേഷം ഈ ഗോസിപ്പിന് ആക്കം കൂടി. ഇപ്പോള്‍ വിനീത് ശ്രീനിവാസന്റെ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന ചിത്രത്തിലും പ്രണവും കല്യാണിയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.