പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവം; കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എ എസ് ഐയ്ക്കെതിരെ നടപടിക്ക് ശുപാര്‍ശ; റംല ഇസ്മയിലിനെതിരായ നടപടി തടയാന്‍ കടുത്ത സമ്മര്‍ദ്ദം; പൊലീസിനും കോടതിക്കും എതിരായിട്ടുള്ള പോസ്റ്റ് ഷെയർ ചെയ്തതിലൂടെ പുറത്തുവന്നത് കാക്കിക്കുള്ളിലെ തീവ്രവാദ ബന്ധം
സ്വന്തം ലേഖകൻ
കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിക്ക് ശുപാര്‍ശ.
കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന് എ എസ് ഐ റംല ഇസ്മയിനെതിരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് വകുപ്പുതല നടപടിക്ക് മധ്യമേഖലാ ഡിഐജിക്ക് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസിനും കോടതിക്കുമെതിരായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വനിതാ എഎസ്ഐ ഷെയര്‍ ചെയ്തത് വിവാദത്തിമായിരുന്നു.
കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ ആണ് പോപ്പുലര്‍ ഫ്രണ്ടിന് പിന്തുണ നല്കി കൊണ്ടുള്ള നിലപാട് വ്യക്തമാക്കിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ആണ് കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മായില്‍ ഷെയര്‍ ചെയ്തത്.
ജൂലൈ അഞ്ചിന് ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു എങ്കിലും റംലയ്ക്കെതിരെ നടപടി വൈകുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
മുൻപ് കരിങ്കുന്നത്തും മൂന്നാറിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കരിങ്കുന്നം സ്റ്റേഷനിലെ പൊലീസുകാരനായിരുന്ന അനസിനെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു.
ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്തുവയസുകാരൻ നടത്തിയ വിദ്വേഷ മുദ്രാവാക്യം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കുട്ടിയെ എടുത്തിരുന്ന ഈരാറ്റുപേട്ട സ്വദേശിയെയടക്കം 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.