പൊലീസിന്‍റെ ഔദ്യോഗിക രഹസ്യങ്ങള്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് ചോര്‍ത്തി നൽകി; മൂന്ന് പൊലീസുകാർക്ക് സ്ഥലം മാറ്റം; അബ്ദുൾ സമദിനെ കോട്ടയത്തേക്കും പി.വി അലിയാർ, പി എസ് റിയാസ് എന്നിവരെ എറണാകുളത്തേക്കുമാണ് സ്ഥലം മാറ്റിയത്

പൊലീസിന്‍റെ ഔദ്യോഗിക രഹസ്യങ്ങള്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് ചോര്‍ത്തി നൽകി; മൂന്ന് പൊലീസുകാർക്ക് സ്ഥലം മാറ്റം; അബ്ദുൾ സമദിനെ കോട്ടയത്തേക്കും പി.വി അലിയാർ, പി എസ് റിയാസ് എന്നിവരെ എറണാകുളത്തേക്കുമാണ് സ്ഥലം മാറ്റിയത്

സ്വന്തം ലേഖിക

മൂന്നാര്‍: പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍നിന്നു ഔദ്യോഗിക രഹസ്യങ്ങള്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കു
ചോര്‍ത്തി നല്‍കിയെന്ന ആരോപണം നേരിടുന്ന പൊലീസുകാരെ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റി.

ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മൂന്നു പൊലീസുകാരെയാണ് സ്ഥലം മാറ്റിയത്. മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ അബ്ദുല്‍ സമദ്, പി.എസ്. റിയാസ്, പി.വി. അലിയാര്‍ എന്നിവരെയാണ് എറണാകുളം, കോട്ടയം ജില്ലകളിലേക്കു സ്ഥലം മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് 15ന് സ്റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്നു രഹസ്യ വിവരങ്ങള്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കു പൊലീസുകാര്‍ ചോര്‍ത്തി നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് അന്വേഷിക്കാന്‍ മൂന്നാര്‍ ഡിവൈഎസ്പി കെ.ആര്‍. മനോജിനെ ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമി നിയോഗിച്ചു.

ഇവരുടെ മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പിടിച്ചെടുത്തു സൈബര്‍ സെല്ലിനു കൈമാറിയിരുന്നു. മൂന്നു പൊലീസുകാരും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. അതേസമയം, പൊലീസുകാര്‍ക്കിടയിലെ ചേരിപ്പോരും വ്യക്തി വൈരാഗ്യവുമാണ് ആരോപണത്തിനു പിന്നിലെന്ന് ആരോപിച്ച്‌ നടപടിക്കു വിധേയനായ ഒരു പൊലീസുകാരന്‍റെ ഭാര്യ രംഗത്തുവന്നിരുന്നു.

ഏതാനും മാസം മുൻപ് സമാന രീതിയില്‍ തൊടുപുഴ സ്റ്റേഷനില്‍ നിന്നു മതതീവ്രവാദ സംഘടനകള്‍ക്കു വിവരം ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ പ്രതിയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണം നടത്തി പിരിച്ചുവിട്ടിരുന്നു. കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ പി.കെ. അനസിനെയാണ് പിരിച്ചുവിട്ടത്. പൊലീസ് ഡാറ്റാ ബേസില്‍നിന്നു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നതായിരുന്നു അനസിനെതിരേ ഉണ്ടായിരുന്ന ആരോപണം.

നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജി. ലാലാണ് അന്വേഷണം നടത്തി പോലീസുകാരനെതിരേ റിപ്പോര്‍ട്ട്‌ നല്‍കിയത്. കഴിഞ്ഞ ദിവസം പൊലീസിനും കോടതിക്കുമെതിരായി പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ്‌ വനിതാ എഎസ്‌ഐ ഷെയര്‍ ചെയ്തതും വിവാദമായിരുന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിതാ എഎസ്‌ഐ റംല ഇസ്മയില്‍ ആണ് പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്തത്. ഇതേത്തുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.