മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാർ കൊവിഡ് രോഗിയുമായി വന്ന ആംബുലൻസിലേക്ക് ഇടിച്ചു കയറി; സംഭവത്തിൽ ആംബുലൻസ് ഡ്രൈവറെ പ്രതിയാക്കി പൊലീസ്; അപകടത്തിന് ദൃക്സാക്ഷികളും കാറോടിച്ചിരുന്ന പൊലീസുകാരൻ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളും ഉള്ളപ്പോഴും സഹപ്രവർത്തകനെ രക്ഷിക്കാനുള്ള കേരള പൊലീസിന്റെ ‘കാക്കിക്കൂറിനെതിരെ‘ രൂക്ഷ വിമർശനം

മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാർ കൊവിഡ് രോഗിയുമായി വന്ന ആംബുലൻസിലേക്ക് ഇടിച്ചു കയറി; സംഭവത്തിൽ ആംബുലൻസ് ഡ്രൈവറെ പ്രതിയാക്കി പൊലീസ്; അപകടത്തിന് ദൃക്സാക്ഷികളും കാറോടിച്ചിരുന്ന പൊലീസുകാരൻ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളും ഉള്ളപ്പോഴും സഹപ്രവർത്തകനെ രക്ഷിക്കാനുള്ള കേരള പൊലീസിന്റെ ‘കാക്കിക്കൂറിനെതിരെ‘ രൂക്ഷ വിമർശനം

സ്വന്തം ലേഖകൻ

കൊച്ചി: മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാർ കൊവിഡ് രോഗിയുമായി വന്ന ആംബുലൻസിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ സഹപ്രവർത്തകനെ രക്ഷിക്കാൻ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്‍റെ അവിഹിത ഇടപെടൽ. പൊലീസുകാരൻ ഓടിച്ച കാർ കൊവിഡ് രോഗിയുമായി പോയ ആംബുലൻസിലേക്ക് ഇടിച്ചു കയറിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

അപകടത്തിന് ദൃക്സാക്ഷികളും കാറോടിച്ചിരുന്ന പൊലീസുകാരൻ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളും ഉള്ളപ്പോഴാണ് പൊലീസിന്റെ ‘കാക്കിക്കൂറ്‘. കൊവിഡ് രോഗിയുമായ പോയ ആംബുലൻസിലേക്കാണ് എതിർദിശയിൽ വന്ന കാർ ഇടിച്ചു കയറിയത്. അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സിന്റെ കാലൊടിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിന് ഉത്തരവാദി കാർ ഡ്രൈവർ തന്നെയാണെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരടക്കം സ്ഥിരീകരിച്ചിരുന്നു.

കാർ ഓടിച്ചിരുന്ന അഭിജിത്ത് വിജയനെന്ന സിവിൽ പൊലീസ് ഓഫീസർ മദ്യലഹരിയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന വണ്ടാനം മെഡിക്ക‌ൽ കോളേജ് ആശുപത്രിയിലെ ചികിത്സാരേഖയുമുണ്ട്. പക്ഷേ ഇതൊന്നും പൊലീസ് അന്വേഷിച്ചില്ല. 108 ആംബുലൻസിലെ ‍ഡ്രൈവറെ പ്രതിയാക്കി മണ്ണഞ്ചേരി പൊലീസ് കേസെടുക്കുകയായിരുന്നു.