play-sharp-fill
ഒക്ടോബർ ആറിന് ക്വാർട്ടേർസിലേക്ക് നടന്നു പോവുകയായിരുന്ന എഡിഎമ്മിനെ പിന്തുടര്‍ന്നെത്തിയ സ്കൂട്ടര്‍ യാത്രികൻ പ്രശാന്തനോ? സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച്‌ പൊലീസ്

ഒക്ടോബർ ആറിന് ക്വാർട്ടേർസിലേക്ക് നടന്നു പോവുകയായിരുന്ന എഡിഎമ്മിനെ പിന്തുടര്‍ന്നെത്തിയ സ്കൂട്ടര്‍ യാത്രികൻ പ്രശാന്തനോ? സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ച്‌ പൊലീസ്

കണ്ണൂർ: എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്ന് പറയുന്ന ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. എഡിഎം ഓഫീസില്‍ നിന്ന് തൻ്റെ ക്വാർട്ടേർസിലേക്ക് നടന്നുപോകുമ്ബോള്‍ പിന്തുടർന്ന് വന്ന സ്കൂട്ടർ യാത്രികൻ എഡിഎമ്മിൻ്റെ അരികിലേക്ക് വാഹനം കൊണ്ടുവന്ന ശേഷം, വേഗത കുറച്ച്‌ എന്തോ സംസാരിച്ച ശേഷം വേഗത്തില്‍ പോകുന്നതാണ് ദൃശ്യം.

എഡിഎമ്മിനെ പിന്തുടർന്ന സ്കൂട്ടർ യാത്രികൻ പ്രശാന്തനാണ് എന്ന് പൊലീസ് സംശയിക്കുന്നു. ഒക്ടോബർ ആറ് അവധി ദിവസമായിരുന്നു.

കണ്ണൂർ പള്ളിക്കുന്നില്‍ കെഎംഎം വിമൻസ് കോളേജിന് സമീപത്തെ ക്വാർട്ടേർസിലേക്ക് എഡിഎം നടന്നുപോകുമ്ബോഴാണ് സ്കൂട്ടറിലെത്തിയ ആള്‍ അടുത്തേക്ക് വന്നത്. ഒക്ടോബർ ആറിന് എഡിഎമ്മിൻ്റെ വീട്ടില്‍ പോയി 98500 രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് പ്രശാന്തൻ്റെ ആരോപണം. എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ എഡിഎം നവീൻ ബാബുവിന് കൈക്കൂലി നല്‍കി എന്നാരോപിച്ച്‌ ടി വി പ്രശാന്തൻ നല്‍കിയ പരാതി വ്യാജമെന്ന് തെളിയുന്നു. പരാതിയിലെ പ്രശാന്തന്റെ ഒപ്പും പെട്രോള്‍ പമ്ബിൻ്റെ ഭൂമിക്കായുള്ള പാട്ടക്കരാറിലെ ഒപ്പും വ്യത്യസ്തമാണ്. പേരുകളിലും വൈരുധ്യമുണ്ട്. പരാതിയില്‍ പേര് പ്രശാന്തൻ എന്നും പാട്ട കരാറില്‍ പ്രശാന്ത് എന്നുമാണ് രേഖപ്പെടുത്തിയത്.