ഹാഷിഷ് ഓയിലുമായി വിൽപ്പനയ്‌ക്കെത്തി..! പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാര്‍ക്ക് നേരെ  ആക്രമണം..! ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം..!  യുവാവ് പിടിയിൽ

ഹാഷിഷ് ഓയിലുമായി വിൽപ്പനയ്‌ക്കെത്തി..! പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം..! ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമം..! യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ

തൃശൂര്‍: ഹാഷിഷ് ഓയിലുമായി വില്പ്പനയ്‌ക്കെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാര്‍ക്ക് നേരെ തിരിഞ്ഞ് പ്രതി. പിടിക്കപ്പെടുമെന്ന സാഹചര്യമായപ്പോള്‍ ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മണ്ണുത്തി മുളയം അയ്യപ്പന്‍കാവ് സ്വദേശി ആനക്കോട്ടില്‍ അജിതിനെയാണ് പീച്ചി പോലീസ് സാഹസികമായി പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി പ്രതി ഹാഷിഷ് ഓയിലുമായി വരുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ
അടിസ്ഥാനത്തില്‍ പീച്ചി എസ്.എച്ച്.ഒ പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിലങ്ങന്നൂര്‍ ചെന്നായപ്പാറ റോഡില്‍ കന്നുത്തങ്ങാടി കപ്പേളയ്‌ക്കു സമീപം യുവാവിനെ കാത്തുനില്‍ക്കുകയായിരുന്നു.

പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ബൈക്ക് വേഗത്തില്‍ ഓടിച്ച് പോലീസുകാര്‍ക്കു നേരേ ഇടിച്ചുകയറ്റാന്‍ ശ്രമം നടത്തുകയായിരുന്നു. ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് പീച്ചി പോലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ കിരണിനു പരിക്കേറ്റു. വലതുകാലിലെ മുട്ടിനു മുകളില്‍ പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ ചികിത്സയ്‌ക്കു വിധേയനാക്കി. ഇതിനിടയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറും സംഘങ്ങളും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാണഞ്ചേരിയിലെ വിവിധ പ്രദേശങ്ങളില്‍ ലഹരിവസ്തുക്കള്‍ വില്‍പ്പനയ്‌ക്ക് കൊണ്ടുവരുന്ന സംഘങ്ങളിലെ ഒരു കണ്ണിയാണ് അജിത്ത്. പീച്ചി പോലീസ് സ്‌റ്റേഷനില്‍ ഒരു കൊലപാതക ശ്രമത്തിനും, കഞ്ചാവ്, മറ്റ് ലഹരി വസ്തു വില്പന എന്നീ കേസുകളിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. മണ്ണുത്തി, ഒല്ലൂര്‍,തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്.