സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയോട് സ്നേഹം നടിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കി; ഇവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ; ഒടുവിൽ തട്ടിക്കൊണ്ട് പോകൽ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
മാന്നാര്‍: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയോട് സ്നേഹം നടിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കി. ഇവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ഒടുവിൽ തട്ടിക്കൊണ്ട് പോകുകയും ചെയ്ത പ്രതിയെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം നെയ്യാറ്റിന്‍കര കോട്ടുങ്കല്‍ പുന്നക്കുളം സാന്ത്വനം വീട്ടില്‍ സുരേഷിന്റെ മകന്‍ നിഖിലിനെയാണ് (19) പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്.
2021 മുതല്‍ ഫേസ് ബുക്കിലൂടെ പരിചയപ്പെടുകയും സ്നേഹം നടിച്ച് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ വാട്സ് ആപ്പ് വഴി അയപ്പിക്കുകയും ഇവ ഉപയോഗിച്ച് ശല്യം ചെയ്തുവരികയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനുവരി 12നാണ് പെണ്‍കുട്ടിയെ പ്രതി തിരുവനന്തപുരത്തേക്ക് ബൈക്കില്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവ് പൊലീസില്‍ പരാതി നല്‍കി.
മാന്നാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
എസ്.എച്ച്.ഒ. ജി. സുരേഷ് കുമാര്‍, എസ്.ഐ ഹരോള്‍ഡ് ജോര്‍ജ്, എസ്.ഐ ജോണ്‍ തോമസ്, പൊലീസ് ഓഫീസര്‍മാരായ സാജിദ്, അരുണ്‍, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.