മോദി രാമക്ഷേത്ര പരാമർശത്തിൽ ചട്ടലംഘനം നടത്തിയിട്ടില്ല : തിരഞ്ഞെടുപ്പ് കമ്മീഷൻ

മോദി രാമക്ഷേത്ര പരാമർശത്തിൽ ചട്ടലംഘനം നടത്തിയിട്ടില്ല : തിരഞ്ഞെടുപ്പ് കമ്മീഷൻ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രാമക്ഷേത്ര പരാമർശത്തില്‍ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. യുപിയിലെ രാമക്ഷേത്രം സംബന്ധിച്ച പരാമർശത്തില്‍ സമർപ്പിച്ച പരാതി കമ്മീഷൻ തള്ളി.

സിഖ് വിശുദ്ധ ഗ്രന്‌ഥം രാജ്യത്ത് എത്തിക്കാൻ എടുത്ത നടപടി വിശദീകരിച്ചതില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്നാണ് കമ്മീഷൻ കണ്ടെത്തിയത്. അതേസമയം രാജസ്ഥാനില്‍ നടത്തിയ മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പരാമർശത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ തീരുമാനം വൈകുകയാണ്.

മോദിക്കെതിരെ പ്രതിപക്ഷ പാർട്ടികള്‍ പരാതി കൊടുത്ത് മൂന്നുദിവസം കഴിയുമ്പോഴും നടപടി സ്വീകരിക്കാത്തതില്‍ വലിയ രീതിയില്‍ പ്രതിഷേധം ഉണ്ടായിരുന്നു. പരാതി പരിശോധിച്ച്‌ വരികയാണെന്നായിരുന്നു കമ്മീഷൻ നൽകിയ വിശദീകരണം. രാജസ്ഥാനിലെ ബൻസ്വാരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ഞായറാഴ്ചയാണ് മോദി മുസ്‍ലിം വിരുദ്ധ പരാമർശം ഉന്നയിച്ചത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവർക്കും കിട്ടുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ്‌ മുസ്‍ലിംകള്‍ക്ക് വീതിച്ചു കൊടുക്കുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാം സാധിക്കുമോ എന്നും മോദി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാദ പ്രസംഗം നടത്തിയതിന് പിന്നാലെ മോദിക്ക് നേരെ കോണ്‍ഗ്രസ്‌ രംഗത്ത് വന്നു. ഭയം കാരണം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മോദി ശ്രമം നടത്തുകയാണ് എന്ന്‌ രാഹുല്‍ ഗാന്ധി ആരോപിച്ചു.