പാസ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണം; ദുബായ് വിമാനത്താവളത്തില്‍ 30 മണിക്കൂര്‍ കുടുങ്ങി രഞ്ജു രഞ്ജിമാര്‍

പാസ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണം; ദുബായ് വിമാനത്താവളത്തില്‍ 30 മണിക്കൂര്‍ കുടുങ്ങി രഞ്ജു രഞ്ജിമാര്‍

 

ദുബായ് : വിമാനത്താവളത്തില്‍ 30 മണിക്കൂര്‍ കുടുങ്ങിയതിന്റെ അനുഭവം പങ്കുവച്ച്‌ ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്രുമായ രഞ്ജു രഞ്ജിമാര്‍.പാസ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച്‌ ഡീപോര്‍ട്ട് നടത്താനായിരുന്നു ശ്രമമെന്നും ഒടുവില്‍ അഭിഭാഷകരും ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമെത്തി വിവരം ധരിപ്പിച്ചതോടെയാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനായതെന്നും രഞ്ജു പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അവര്‍ അനുഭവം പങ്കുവച്ചത്.

പുതിയ പാസ്പോര്‍ട്ടില്‍ സ്ത്രീ എന്നും പഴയതില്‍ പുരുഷന്‍ എന്നും രേഖപ്പെടുത്തിയതാണ് വിമാനത്താവള ഉദ്യോഗസ്ഥരില്‍ ആശയക്കുഴപ്പത്തിന് കാരണമായത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം നിരവധി തവണ ഇവര്‍ ദുബായില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഇമിഗ്രേഷന്‍ പരിശോധനയില്‍ ഹിസ്റ്ററി നോക്കിയപ്പോള്‍ പുരുഷന്‍ എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഇതോടെ പാസ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്ന സംശയത്തില്‍ ഡീപോര്‍ട്ട് ചെയ്യാനായിരുന്നു നീക്കം. എന്നാല്‍ മടങ്ങിപ്പോകാന്‍ രഞ്ജു തയാറായില്ല. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ രഞ്ജു വിമാനത്താവള അധികൃതരെ കാര്യം ധരിപ്പിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബായ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും പ്രശ്നത്തില്‍ ഇടപെട്ടു. ഇതോടെ ദുബായില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായിലുള്ള തന്റെ ബ്യൂട്ടി കെയര്‍ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച രാവിലെ രഞ്ജു ദുബായ് വിമാനത്താവളത്തില്‍ എത്തിയത്. ഒരു രാത്രി മുഴുവന്‍ അവിടെ കഴിയെണ്ടി വന്ന അവര്‍ അടുത്ത ദിവസം രാവിലെയാണ് പുറത്തിറങ്ങിയത്. ട്രാന്‍സ്ജെന്റര്‍ കമ്മ്യൂണിറ്റിയില്‍ ഉള്ളവര്‍ക്ക് ഇനി ധൈര്യമായി ദുബായില്‍ വരാമെന്നും അതിന് വഴിയൊരുക്കാനായതില്‍ സന്തോഷമുണ്ടെന്നും രഞ്ജു വീഡിയോയിലൂടെ പറഞ്ഞു.