“ചതി പറ്റി; എന്റെ മരണത്തിന് ഉത്തരവാദി ഞാന്‍ മാത്രം; പന്തളത്ത് ജീവനൊടുക്കിയ എംകോം വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് ലഭിച്ചു; പ്രണയനൈരാശ്യമെന്ന് സൂചന; ദുരൂഹത ആരോപിച്ച്‌ ബന്ധുക്കളും സുഹൃത്തുക്കളും

“ചതി പറ്റി; എന്റെ മരണത്തിന് ഉത്തരവാദി ഞാന്‍ മാത്രം; പന്തളത്ത് ജീവനൊടുക്കിയ എംകോം വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് ലഭിച്ചു; പ്രണയനൈരാശ്യമെന്ന് സൂചന; ദുരൂഹത ആരോപിച്ച്‌ ബന്ധുക്കളും സുഹൃത്തുക്കളും

സ്വന്തം ലേഖിക

പന്തളം: എംകോം വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കളും സഹപാഠികളും.

പെരുമ്പുളിക്കല്‍ പത്മാലയത്തില്‍ രാധാകൃഷ്ണൻ നായരുടെ മകള്‍ ലക്ഷ്മി ആര്‍. നായരെയാ (22)ണ് ഇന്നലെ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടൂരില്‍ സ്വകാര്യ കോളേജില്‍ എംകോം വിദ്യാര്‍ത്ഥിനിയായിരുന്നു. വീടിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു.

ചതി പറ്റി, എന്റെ മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി എന്ന് കുറിപ്പില്‍ പറയുന്നു. അച്ഛനെയും അമ്മയെയും നന്നായി നോക്കണമെന്ന് അനിയനോടും പറഞ്ഞിട്ടുണ്ട്.

വിദേശത്ത് ജോലി നോക്കുന്ന ഒരു യുവാവുമായി ലക്ഷ്മിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇയാള്‍ അടുത്തു തന്നെ വിവാഹിതനാകുന്നുവെന്ന് ലക്ഷ്മി അറിഞ്ഞിരുന്നു.

ഈ മനോവിഷമം കാരണമാണോ ലക്ഷ്മി ജീവനൊടുക്കിയത് എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യമുന്നയിച്ച്‌ സഹപാഠികള്‍ രംഗത്തു വന്നിട്ടുണ്ട്.