പാലാ പൂവരണിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

പാലാ പൂവരണിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

കോട്ടയം പാലാ പൂവരണിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിലായി. മേലുകാവ് എരുമപ്രമറ്റം, പീടികപ്പറമ്പിൽ പി.എസ് മാത്യു മകൻ ജസ്റ്റിൻ പി മാത്യു, (34), നടുവിലേ പുരയ്ക്കൽ വീട്ടിൽ സാം ജോസഫ് മകൻ ജോസഫ് സച്ചിൻ സാം (36) എന്നിവരാണ് പിടിയിലായത്.

അമ്പലം ഭാഗത്ത് കാഞ്ഞിരത്തുങ്കൽ വീട്ടിൽ ജോർജ്ജ് വർക്കിയെയാണ് വീട്ടിൽ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തിനു ശേഷം പ്രതികള്‍ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ജില്ലാപോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കുകയും തുടര്‍ന്ന് ഇരുവരെയും പിടികുടുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്നും, പിടിയിലായ പ്രതികള്‍ക്ക് മറ്റെന്തെങ്കിലും കേസുകളുമായി ബന്ധമുണ്ടോ എന്നും പരിശോധിച്ച് വരികയാണെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ഡി വൈ എസ് പി ഗിരീഷ്‌ പി സാരഥി, എസ്.എച്ച്.ഓ മാരായ .കെ.പി. തോംസണ്‍, ബിജു കെ.ആര്‍, എസ്സ്.ഐമാരായ അഭിലാഷ്, അജിത്‌ സി.പി.ഓ.മാരായ ബൈജു,രഞ്ജിത്,ജോഷി, അജയന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.