play-sharp-fill
മുംബൈ പോലീസ് ചമഞ്ഞ് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനില്‍ നിന്നും 2.64 ലക്ഷം രൂപ തട്ടിയ സംഘം അറസ്റ്റില്‍: പിടികിട്ടാനുള്ളത് ഒട്ടേറെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളിലെ പ്രതി നൗഷാദിനെ: സംഘം രണ്ട് കോടി രൂപയോളം പലരില്‍നിന്നായി തട്ടിയെന്ന് പോലീസ് .

മുംബൈ പോലീസ് ചമഞ്ഞ് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനില്‍ നിന്നും 2.64 ലക്ഷം രൂപ തട്ടിയ സംഘം അറസ്റ്റില്‍: പിടികിട്ടാനുള്ളത് ഒട്ടേറെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളിലെ പ്രതി നൗഷാദിനെ: സംഘം രണ്ട് കോടി രൂപയോളം പലരില്‍നിന്നായി തട്ടിയെന്ന് പോലീസ് .

 കാക്കനാട്:  മുംബൈ പോലീസ് ചമഞ്ഞ് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനില്‍ നിന്നും 2.64 ലക്ഷം രൂപ തട്ടിയ സംഘം അറസ്റ്റില്‍. കാക്കനാട് ഇടച്ചിറ ഫ്‌ളാറ്റില്‍ താമസിക്കുന്ന കന്യാകുമാരി സ്വദേശിയുടെ പരാതിയിലാണ് നാലംഗ സംഘം പിടിയിലായത്.

തിരൂര്‍ കുണ്ടാനിയില്‍ മുഹമ്മദ് നിഷാം (20), ചാവക്കാട് മമ്മാജറയില്ലത്ത് ഹസ്നുല്‍ മിജ്വാദ് (24), ചാവക്കാട് കരുഞ്ഞാട്ടെകയില്‍ മുഹമ്മദ് അജ്മല്‍ (22), മട്ടാഞ്ചേരി പുത്തന്‍പുരയ്ക്കല്‍ പി.എസ്. അമീര്‍ (24) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്.


യുവാവിന്റെ ഫോണില്‍നിന്ന് അപകീര്‍ത്തികരമായ സന്ദേശങ്ങളും അനധികൃത പരസ്യങ്ങളും അയച്ചതിനാല്‍ കേസുണ്ടെന്നായിരുന്നു മുംബൈ പോലീസ് ചമഞ്ഞു വിളിച്ച തട്ടിപ്പ് സംഘം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവ് അക്കൗണ്ട് വിവരങ്ങളും നിക്ഷേപവും റിസര്‍വ് ബാങ്കിനു നല്‍കണമെന്നും പരിശോധിച്ച ശേഷം തിരികെ നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് സംഘം 2.64 ലക്ഷം രൂപ തട്ടിയെടുത്തത്.

സംഘത്തിലെ ഒളിവില്‍ കഴിയുന്ന മുഖ്യ പ്രതി നൗഷാദിനെ പിടികിട്ടിയിട്ടില്ല. ഒട്ടേറെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളിലെ പ്രതിയാണ് നൗഷാദെന്നും സംഘം രണ്ട് കോടി രൂപയോളം പലരില്‍നിന്നായി തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഇന്‍ഫോപാര്‍ക്ക് സി.ഐ. ജെ.എസ്. സജീവ് കുമാര്‍, എസ്.ഐ.മാരായ ടി.എസ്. അരുണ്‍കുമാര്‍, വി.എ. ബദര്‍, പോലീസുകാരായ വിനു, കണ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.