വയോധികയെ ക്രൂരമായി പീഡിപ്പിച്ച് പതിനാലുകാരന്‍; പീഡനത്തിനിരയാക്കിയത് വായില്‍ തുണി തിരുകിയും കയര്‍ കഴുത്തില്‍ മുറുക്കി ബോധം കെടുത്തിയും; ഇടുക്കി വണ്ടന്മേട്ടില്‍ നടന്നത് നാടിനെ നടുക്കിയ ക്രൂരത….!
സ്വന്തം ലേഖിക
ഇടുക്കി: ഇടുക്കി വണ്ടന്മേട്ടില്‍ പതിനാലുകാരൻ വയോധികയെ ക്രൂരമായി പീഡിപ്പിച്ചു.
വണ്ടന്‍മേട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കറുവാക്കുളത്താണ് സംഭവം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വയോധികയുടെ വീടിന്റെ സമീപത്ത് താമസിക്കുന്ന പതിനാലുകാരനാണ് വൃദ്ധയെ പീഡിപ്പിച്ചത്. സുഖമില്ലാതെ കിടപ്പിലായ ഭര്‍ത്താവും 75 കാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പതിനാലുകാരന്‍ ഇവിടെയെത്തുമ്പോള്‍ ഇവര്‍ കട്ടിലില്‍ ഇരിക്കുകയായിരുന്നു.
സമീപത്ത് കിടന്നിരുന്ന കയര്‍ കഴുത്തില്‍ മുറുക്കിയും വായില്‍ തുണി തിരുകിയും ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനം. ഈ സമയം വൃദ്ധയുടെ മരുമകന്‍ വീട്ടിലെത്തി. സംഭവം കണ്ട ഇയാള്‍ പൊലീസിനെ വിവരം അറിയിച്ചു.
ഉടന്‍ തന്നെ വണ്ടന്‍മേട് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്തു. കുട്ടി ഈ വര്‍ഷം സ്ക്കൂളില്‍ പോകാതെ അച്ഛനോടൊപ്പം കറുവക്കുളത്തെ വീട്ടിലായിരുന്നു താമസം. അമ്മ അടുത്തിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പൊലീസ് ഇരുവരെയും വൈദ്യ പരിശോധനക്ക് വിധേയരാക്കി.
വൃദ്ധയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രായ പൂര്‍ത്തിയാകാത്ത ആളായായതിനാല്‍ ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്ക് അയക്കുകയായിരുന്നു. കുട്ടിയെ തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുൻപാകെ ഹാജരാക്കും.