യുവാക്കള്‍ക്കെതിരെ വധശ്രമം: നോ ഹലാല്‍ ഹോട്ടലുടമ തുഷാരയും ഭര്‍ത്താവും കൂട്ടാളിയും അറസ്റ്റില്‍

യുവാക്കള്‍ക്കെതിരെ വധശ്രമം: നോ ഹലാല്‍ ഹോട്ടലുടമ തുഷാരയും ഭര്‍ത്താവും കൂട്ടാളിയും അറസ്റ്റില്‍

സ്വന്തം ലേഖിക

കൊച്ചി: ഹോട്ടലിനു മുന്നില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് ആക്രമിക്കപ്പെട്ടെന്നു കള്ളക്കഥയുണ്ടാക്കിയ തുഷാര കല്ലയിലിനേയും ഭര്‍ത്താവ് അജിത്തിനേയും ഇവരുടെ കൂട്ടാളിയായ അപ്പുവിനേയും വധശ്രമക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി കാക്കനാട്ടെ ഡെയിന്‍ റെസ്റ്റൊ കഫേ ഉടമകളായ ബിനോജ്, നകുല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഈ സംഭവം മറച്ചു വച്ച്‌ കൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിച്ച്‌ വ‍ര്‍​ഗീയ പ്രചാരണം നടത്തിയതിന് മറ്റൊരു കേസും പൊലീസ് ഇവ‍ര്‍ക്കെതിരെ എടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി കാക്കനാട്ടെ ഡെയിന്‍ റെസ്റ്റോ കഫേ എന്ന കെട്ടിട്ടം സ്വന്തമാക്കാന്‍ തുഷാരയും സംഘവും നടത്തിയ നീക്കങ്ങളാണ് അക്രമങ്ങളിലേക്ക് വഴി തെളിയിച്ചതെന്നാണ് കേസ് അന്വേഷിക്കുന്ന ഇന്‍ഫോ പാ‍ര്‍ക്ക് പൊലീസ് പറയുന്നത്.

കെട്ടിട്ടത്തില്‍ പ്രവ‍ര്‍ത്തിക്കുന്ന കഫേ പൂട്ടിക്കാനായി തുഷാരയുടെ ഭ‍ര്‍ത്താവും സംഘവും ഇവിടെയെത്തി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ക്യാഷ് കൗണ്ടര്‍ തല്ലിതകര്‍ക്കുകയും പല വസ്തുക്കളും കടത്തി കൊണ്ടു പോകുകയും ചെയ്തു. ഇതു തടയാന്‍ ശ്രമിച്ച കഫേ ഉടമകളായ ബിനോജ്, നകുല്‍ എന്നിവരെ അജിത്തിന്‍്റെ കൂട്ടാളി അപ്പു വെട്ടിപരിക്കേല്‍പ്പിച്ചു. ​ഗുരുതരമായ പരിക്കേറ്റ ചെറുപ്പക്കാര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. ഇതിലൊരാളെ ശസ്ത്രക്രിയക്കും വിധേയനാക്കി.

ഇതിനു ശേഷമാണ് പന്നിയിറച്ചി വിളമ്ബിയെന്ന പേരില്‍ തുഷാര ഫേസ്ബുക്ക് ലൈവില്‍ വന്നതും വിഷയത്തിന് വ‍ര്‍​ഗീയനിറം പകരാന്‍ ശ്രമിച്ചതും. സമൂഹമാധ്യമങ്ങളില്‍ വന്‍തോതിലുള്ള വ‍ര്‍​ഗീയപ്പോരിന് ഈ സംഭവം വഴി തുറന്നിരുന്നു. സംഭവത്തില്‍ സംഘപരിവാര്‍ – വിഎച്ച്‌പി നേതാക്കള്‍ ഇവര്‍ക്ക് പിന്തുണയുമായി രം​ഗത്ത് വന്നിരുന്നു.

എന്നാല്‍ സംഭവത്തില്‍ കേസെടുത്ത ഇന്‍ഫോ പാര്‍ക്ക് പൊലീസിന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ സത്യം ബോധ്യപ്പെടുകയും പരിക്കേറ്റ യുവാക്കളുടെ പരാതിയില്‍ തുഷാരയ്ക്കും സംഘത്തിനുമെതിരെ കേസെടുക്കുകയുമായിരുന്നു.

പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോയ തുഷാരയേയും അജിത്തിനേയും അപ്പുവിനേയും കോട്ടയത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. അക്രമത്തില്‍ ഇവരുടെ കൂട്ടാളികളായ അബിന്‍ ആന്‍്റണി, വിഷ്ണു ശിവദാസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇവ‍ര്‍ക്കെതിരെ രണ്ട് കേസുകള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു. വധശ്രമത്തിനും ഫേസ്ബുക്കിലൂടെ മതസ്പര്‍ധ പടര്‍ത്താന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.