Spread the love

തിരുവനന്തപുരം: ഹൈടെക് ആവനൊരുങ്ങി നിയമസഭ. നിയമസഭയിൽ ഒരംഗം സംസാരിക്കുന്നതിനിടെ സ്പീക്കറുടെ ശ്രദ്ധകിട്ടാൻ കൈ ഉയർത്തിക്കാട്ടുന്നതിനുപകരം അംഗങ്ങൾക്ക് സഭാധ്യക്ഷനുമായി നേരിട്ട് ചാറ്റുചെയ്യാൻ മൊബൈൽ ആപ്പ്.

video
play-sharp-fill

സഭയിൽവരുന്ന ചോദ്യങ്ങൾ, മേശപ്പുറത്തുവെക്കുന്ന രേഖകൾ, റിപ്പോർട്ടുകൾ, ഹാജർ, കലണ്ടർ, വോട്ടെടുപ്പ്, പ്രമേയം തുടങ്ങിയവയെല്ലാം ഡിജിറ്റലിലേക്ക്‌.

ഒാരോഅംഗവും ഓരോസെഷനിലും എത്രസമയം പങ്കെടുത്തു,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പോഴത്തെ ഹാജർ എന്നിവയും ഇ-സഭയിൽ വരും.

ഇവയുൾപ്പെടെ അധുനിക മുഖവുമായാണ് കേരളനിയമസഭ പുതിയ അംഗങ്ങളെ സ്വീകരിക്കുക.

എം.എൽ.എ.മാരെ ഹൈടെക്കാക്കി രാജ്യത്താദ്യമായി സമ്പൂർണ ഇ-നിയമസഭയാകാൻ അംഗങ്ങൾക്ക് പരിശീലനം നൽകും.

സമ്പൂർണ ഇ-നിയമസഭയ്ക്കുവേണ്ടി യു.എൽ.സി.സി.യുടെ സഹായത്തോടെ ആറുവർഷംമുമ്പ് തുടങ്ങിയ നടപടി പൂർത്തിയായിരുന്നില്ല.

പിന്നീട് ഇൻഫർമേഷൻ മിഷൻ കേരള ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.പി. നൗഫലിനെ പ്രോജക്ട് ഡയറക്ടറാക്കി എണ്ണായിരത്തോളം ഫീച്ചർ ഉൾപ്പെടുത്തി ഇ-നിയമസഭ സോഫ്റ്റ്‌വേർ പരിഷ്‌കരിച്ചു.

മന്ത്രിമാരടക്കം അംഗങ്ങൾക്കുള്ള രേഖകളും റിപ്പോർട്ടുകളും കവറിലാക്കി അവരവരുടെ താമസസ്ഥലത്ത് എത്തിക്കുന്നത് ഒന്നോരണ്ടോ സമ്മേളനത്തിനുശേഷം ഒഴിവാകും.

ഇന്ത്യയിൽ ഏറ്റവും കൂടുതൽദിവസം സമ്മേളനംനടക്കുന്ന കേരളനിയമസഭയിൽ അച്ചടി ഒഴിവാകുന്നതോടെ ചെലവും ഉദ്യോഗസ്ഥരുടെ ജോലിഭാരവും കുറയും.

മൊഡ്യൂളുകൾ രണ്ടുതവണ സഭയിൽ പരീക്ഷിച്ചു.