നിയമസഭ കയ്യാങ്കളി കേസ്; വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി പ്രതികള്‍ ഹൈക്കോടതിയില്‍; കുറ്റപത്രത്തില്‍ കണ്ടെത്തിയിരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് വാദം

നിയമസഭ കയ്യാങ്കളി കേസ്; വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി പ്രതികള്‍ ഹൈക്കോടതിയില്‍; കുറ്റപത്രത്തില്‍ കണ്ടെത്തിയിരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് വാദം

സ്വന്തം ലേഖിക

കൊച്ചി: കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം കീഴ്‌ക്കോടതി തള്ളിയതിനെതിരെ റിവ്യൂ ഹര്‍ജിയുമായി ന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള പ്രതികള്‍ ഹൈക്കോടതിയില്‍.

നിയമസഭയില്‍ നടന്നത് സാധാരണ പ്രതിഷേധമാണെന്നും കുറ്റപത്രത്തില്‍ കണ്ടെത്തിയിരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നുമാണ് ഹര്‍ജിയിലെ വാദം. കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിടുതല്‍ ഹര്‍ജി തള്ളിയ ഉത്തരവ് റദ്ദാക്കണമെന്നാണ് പ്രതികളുടെ ആവശ്യം. മന്ത്രി വി. ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെടി ജലീല്‍ എംഎല്‍എ, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

മുന്‍ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണവേളയിലാണ് വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചത്.

കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളിയിരുന്നു. അതേസമയം തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കാനിരുന്ന കേസ് ഡിസംബര്‍ 22ലേക്ക് മാറ്റി.

കേസ് പരിഗണിക്കുന്ന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള ആറു പ്രതികളോട് ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.