നീലക്കുറിഞ്ഞിയെ തൊട്ടാൻ ഇനി വിവരം അറിയും; സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചു; പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും ; ഉത്തരവ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റേത് ;കൃഷി ചെയ്യുന്നതിനും കൈവശം വെക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക്

നീലക്കുറിഞ്ഞിയെ തൊട്ടാൻ ഇനി വിവരം അറിയും; സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചു; പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും ; ഉത്തരവ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റേത് ;കൃഷി ചെയ്യുന്നതിനും കൈവശം വെക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക്

Spread the love

സ്വന്തം ലേഖകൻ
പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞി കാണാൻ പോകുന്നവർ ഇതുകൂടി ഓർക്കുക.

മൂന്നാറിന്റെ മലയോര മേഖലയിൽ പൂവിടുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി നീലക്കുറിഞ്ഞിച്ചെടികള്‍ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കും.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുപോലെ നീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതിനും കൈവശം വെക്കുന്നതിനും വില്‍ക്കുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

സംരക്ഷിത സസ്യങ്ങളുടെ ഷെഡ്യൂള്‍ മൂന്നിലാണ് നീലക്കുറിഞ്ഞിയെ പെടുത്തിയിരിക്കുന്നത്. ഷെഡ്യൂള്‍ മൂന്നില്‍ 19 സസ്യങ്ങളെയാണ് സംരക്ഷിത സന്ധ്യങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്

ഇതില്‍ ഒന്നാം സ്ഥാനമാണ് നീലക്കുറിഞ്ഞിക്ക്.