play-sharp-fill
സിപിഎമ്മുകാരും ജീവനക്കാരും തന്നെ അപമാനിച്ചു, ഇവരുടെ സഹായം വേണ്ട; തെറ്റ് മറയ്ക്കാനാണ് ഇവരിപ്പോള്‍ രംഗത്ത് വന്നത്;  വായ്‌പ തിരിച്ചടച്ച ഇടത് ജീവനക്കാരുടെ സഹായം നിരസിച്ച്  ഗൃഹനാഥന്‍

സിപിഎമ്മുകാരും ജീവനക്കാരും തന്നെ അപമാനിച്ചു, ഇവരുടെ സഹായം വേണ്ട; തെറ്റ് മറയ്ക്കാനാണ് ഇവരിപ്പോള്‍ രംഗത്ത് വന്നത്; വായ്‌പ തിരിച്ചടച്ച ഇടത് ജീവനക്കാരുടെ സഹായം നിരസിച്ച് ഗൃഹനാഥന്‍

സ്വന്തം ലേഖകൻ

കൊച്ചി: മൂവാറ്റുപുഴയില്‍ മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി ജപ്തി ചെയ്ത വീടിന്‍റെ വായ്പാ ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടന തിരിച്ചടച്ചതിൽ പ്രതികരിച്ച് ഗൃഹനാഥൻ.


ഇവരുടെ സഹായം വേണ്ടെന്ന് ജപ്തി ചെയ്ത വീടിന്‍റെ ഗൃഹനാഥനായ അജേഷ് പറഞ്ഞു. സിപിഎമ്മുകാരും ജീവനക്കാരും തന്നെ അപമാനിച്ചവരാണെന്നും ഇവരുടെ സഹായം വേണ്ടെന്നുമാണ് അജേഷ് പറഞ്ഞത്.
തെറ്റ് മറയ്ക്കാനാണ് ഇവരിപ്പോള്‍ രംഗത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ അംഗങ്ങളായ ജീവനക്കാരാണ് വായ്പ തിരിച്ചടത്. സാമൂഹ്യ മാദ്ധ്യമത്തിലൂടെ ബാങ്ക് ചെയര്‍മാനായ ഗോപി കോട്ടമുറിക്കലാണ് വിവരം അറിയിച്ചത്.

ഗുരുതരമായ ഹൃദ്രോഗിയായ അജേഷ് ആശുപത്രയില്‍ അഡ്മിറ്റായിരുന്നപ്പോഴാണ് മൂവാറ്റുപുഴ അ‍ര്‍ബന്‍ ബാങ്ക് വീട് ജപ്തി ചെയ്തത്. വീട് പണയം വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി.

അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. കുടുംബത്തിന്‍റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നാണ് ബാങ്ക് ജീവനക്കാര്‍ നല്‍കിയ വിശദീകരണം.

ഇതിനിടെ ജപ്തി ചെയ്ത വീടിന്‍റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറെന്ന് കാണിച്ച്‌ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്കിന് കത്ത് നല്‍കിയിരുന്നു. ബാങ്കിന് അജേഷ് കൊടുക്കാനുള്ള തുക താന്‍ അടച്ചു കൊള്ളാമെന്ന് അറിയിച്ചുള്ള കത്താണ് കുഴല്‍നാടന്‍ നല്‍കിയത്. ഇതിന് ശേഷമാണ് ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടന വായ്പ തിരിച്ചടച്ചത്.