ഭൂമിയുടെ പേരിൽ തർക്കം ; ബന്ധുവായ 20 കാരനെ കൊലപ്പെടുത്തി 24 കാരൻ ; അറുത്തെടുത്ത തലയ്ക്കൊപ്പം സെൽഫി ; ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു

ഭൂമിയുടെ പേരിൽ തർക്കം ; ബന്ധുവായ 20 കാരനെ കൊലപ്പെടുത്തി 24 കാരൻ ; അറുത്തെടുത്ത തലയ്ക്കൊപ്പം സെൽഫി ; ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു

റാഞ്ചി : ജാർഖണ്ഡിൽ ഇരുപതുകാരനെ കൊലപ്പെടുത്തി സെൽഫി എടുത്ത് യുവാക്കൾ. അറുത്തെടുത്ത തലക്കൊപ്പമാണ് ഇവർ സെൽഫി എടുത്തത്. മുർഹു മേഖലയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ഇരുപതുകാരനായ കനവുമുണ്ടയാണ് കൊല്ലപ്പെട്ടത്. ഭൂമി തർക്കത്തിന്റെ പേരിലാണ് ഇരുപത്തിനാലുകാരനായ യുവാവ്, ബന്ധുവായ ഇരുപതുകാരന്റെ തലയറുത്ത് കൊന്നത് . പ്രതിയുടെ സുഹൃത്തുക്കളാണ് അറുത്തെടുത്ത തലക്കൊപ്പം സെൽഫിയെടുത്തത്. പ്രധാന പ്രതി സാഗർ മുണ്ടയും ഇയാളുടെ ഭാര്യയും അടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുപതുകാരനായ  കനു മുണ്ടയെ യുവാക്കളുടെ സംഘം ഡിസംബർ ഒന്നിനാണ് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. പിതാവിന്റെ പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ വീടിന് സമീപത്തെ വനത്തിൽ നിന്ന് കനുവിന്റെ ശരീരം കണ്ടെത്തി. ഇവിടെ നിന്ന് 15 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കനുവിന്റെ തല കണ്ടെത്തിയത്. പ്രതികളുടെ മൊബൈൽ ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അറുത്തെടുത്ത തലക്കൊപ്പമുള്ള ക്രൂര സെൽഫി വിവരങ്ങൾ പുറത്ത് വന്നത്.