play-sharp-fill
താക്കോൽ വാങ്ങാൻ വീട്ടിൽ എത്തിയപ്പോൾ കണ്ടത് തട്ടിൻ പുറത്തുനിന്ന് രക്തം വാർന്ന് ഒഴുകുന്നതും സ്‌ത്രീയുടെ കാലും; അയൽവാസിയായ സ്ത്രീയെ കൊന്നത് സ്വർണത്തിന് വേണ്ടി; ഒരു യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ; കൊലപാതകം നടന്ന്‌ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞതിന്റെ അഭിമാനത്തിൽ പൊലീസ്‌

താക്കോൽ വാങ്ങാൻ വീട്ടിൽ എത്തിയപ്പോൾ കണ്ടത് തട്ടിൻ പുറത്തുനിന്ന് രക്തം വാർന്ന് ഒഴുകുന്നതും സ്‌ത്രീയുടെ കാലും; അയൽവാസിയായ സ്ത്രീയെ കൊന്നത് സ്വർണത്തിന് വേണ്ടി; ഒരു യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ; കൊലപാതകം നടന്ന്‌ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞതിന്റെ അഭിമാനത്തിൽ പൊലീസ്‌

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിഴിഞ്ഞത് സ്ത്രീ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മൂന്നു പേർ പിടിയിൽ. കൊല്ലപ്പെട്ട ശാന്തകുമാരിയുടെ അയല്‍വാസികളായിരുന്ന റഫീഖ ബീവി, അല്‍ അമീന്‍, ഷെഫീഖ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വിഴിഞ്ഞം മുല്ലൂരില്‍ വീടിന്റെ മച്ചിന് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. റഫീഖയുടെ മകനാണ് ഷെഫീഖ് എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.


വെള്ളിയാഴ്ച്ച രാത്രിയാണ്‌ ശാന്തകുമാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്‌. വീട്ടുടമയുടെ മകൻ ഇവിടെയെത്തിയപ്പോൾ തട്ടിൻ പുറത്തുനിന്ന് രക്തം വാർന്ന് ഒഴുകുന്നതും സ്‌ത്രീയുടെ കാലും ശ്രദ്ധയിൽപ്പെടുകയായിരുന്നു. വീട്ടുടമ പൊലീസിൽ അറിയിച്ചു. വാടകയ്ക്ക് താമസിച്ചിരുന്ന റഫീഖാ ബീവിയാണ് മരിച്ചതെന്നാണ്‌ ആദ്യം കരുതിയത്‌. ഇതിനിടെയാണ് ശാന്തകുമാരിയെ കാണാനില്ലെന്ന വിവരമെത്തിയത്. ഇതോടെ ദുരൂഹതയേറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമീഷണർ സ്പർജൻ കുമാർ സ്ഥലത്തെത്തി ശാന്തകുമാരിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇവരുടെ സ്വർണാഭരണങ്ങൾ നഷ്ടമായതായും കണ്ടെത്തി.

വീട്ടിൽ വാടകയ്ക്കുതാമസിച്ചിരുന്നവർ കോഴിക്കോട്ടേക്കുള്ള സ്വകാര്യബസിൽ കയറിയതായി വിവരം ലഭിച്ചു. രാത്രി 10.30 ഓടെ കഴക്കൂട്ടത്തുവച്ച് വാഹനം തടഞ്ഞ്‌ മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. ശാന്തകുമാരിയുടെ വസ്ത്രങ്ങൾ വീടിനുമുന്നിലിട്ട് കത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. പ്രതികൾ കൈക്കലാക്കിയ ആഭരണങ്ങളുടെ കുറച്ചുഭാഗം വിഴിഞ്ഞത്തെ സ്വകാര്യ സ്ഥാപനത്തിൽ പണയംവച്ചതായും കണ്ടെത്തി. കൊലപാതകം നടന്ന്‌ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ്‌ പൊലീസ്‌.

ശാന്തകുമാരിയെ കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് ഇവര്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട്ടേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് മൂവരെയും പിടികൂടിയത്. റഫീഖയാണ് കൊല്ലപ്പെട്ടത് എന്നാണ് ആദ്യം പൊലീസ് കരുതിയിരുന്നത്. ശാന്തകുമാരിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ വെളിപ്പെട്ടത്. വീടിന്റെ മച്ചിന് മുകളില്‍ മൃതദേഹം ഉപേക്ഷിച്ചു ഇവര്‍ കടന്നു കളയുകയിരുന്നു.

ഒരുമാസം മുമ്പാണ്‌ റഫീഖാ ബീവിയും മകൻ ഷഫീഖും അൽ അമീനും വീട്‌ വാടകയ്‌ക്ക്‌ എടുത്തത്‌. ഒരാൾ മകനാണെന്നും മറ്റെയാൾ സഹോദരന്റെ പുത്രനാണെന്നും വീട്ടുടമയോട് പറഞ്ഞു. കോവളത്ത് ഹോട്ടൽ ജീവനക്കാരനായ മകൻ വീട്ടിൽ സ്ഥിരമായി എത്തിയിരുന്നില്ല. റഫീഖ ബീവിയും അൽ അമീനും തമ്മിൽ ഒരാഴ്ചമുമ്പ്‌ വഴക്കുണ്ടായതായി അയൽവാസികൾ പറഞ്ഞു. വാതിലുകളും ഫർണിച്ചറുകളും അടിച്ചുതകർത്തു. തുടർന്ന് വീട് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വീട് ഒഴിയുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, താക്കോൽ നൽകിയിരുന്നില്ല. വീട്ടുടമയുടെ മകൻ താക്കോൽ വാങ്ങാനെത്തിയപ്പോഴാണ്‌ സംഭവം ശ്രദ്ധയിൽപ്പെട്ടത്‌.