ജനങ്ങൾക്ക് കിട്ടേണ്ട കാര്യങ്ങൾ ജനങ്ങൾക്ക്  കിട്ടിയേ പറ്റു;കേരളത്തിലെ റോഡുകളെ ചിറാപുഞ്ചിയിലേതുമായി താരതമ്യപ്പെടുത്തി നടൻ ജയസൂര്യ; ചിറാപുഞ്ചിയല്ല കേരളമെന്ന് ഓർമ്മപ്പെടുത്തി പൊതുമരാമത്ത് മന്ത്രി; ഉദ്ഘാടനവേദി വാക്പോരിന് വേദിയായപ്പോൾ

ജനങ്ങൾക്ക് കിട്ടേണ്ട കാര്യങ്ങൾ ജനങ്ങൾക്ക് കിട്ടിയേ പറ്റു;കേരളത്തിലെ റോഡുകളെ ചിറാപുഞ്ചിയിലേതുമായി താരതമ്യപ്പെടുത്തി നടൻ ജയസൂര്യ; ചിറാപുഞ്ചിയല്ല കേരളമെന്ന് ഓർമ്മപ്പെടുത്തി പൊതുമരാമത്ത് മന്ത്രി; ഉദ്ഘാടനവേദി വാക്പോരിന് വേദിയായപ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ റോഡുകളെ വിമർശിച്ച നടൻ ജയസൂര്യയ്‌ക്ക്‌ മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വ്യക്‌തിപരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവർക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും റിയാസ് പ്രതികരിച്ചു.


മഴയാണ് റോഡിന്റെ അറ്റകുറ്റപണിയുടെ തടസം എന്ന വാദം ജനങ്ങൾ അറിയേണ്ട കാര്യം ഇല്ലെന്ന് ജയസൂര്യ വിമർശിച്ചു. നികുതി നൽകുന്ന ജനങ്ങളുടെ അവകാശമാണ് നല്ല റോഡുകളെന്നും ജയസൂര്യ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തി ആയിരുന്നു നേരത്തെ നടന്റെ വിമർശനം. മോശം റോഡുകളിൽ വീണ് മരിക്കുന്നവർക്ക് ആര് സമാധാനം പറയുമെന്ന് ജയസൂര്യ ചോദിച്ചു. നികുതി അടയ്‌ക്കുന്നവർക്ക് നല്ല റോഡ് വേണമെന്നും, മഴക്കലാത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ‘ചിറാപുഞ്ചിയിൽ’ റോഡ് കാണില്ലെന്നും ജയസൂര്യ പറഞ്ഞു.

എന്നാൽ കേരളത്തെയും ചിറാപുഞ്ചിയേയും തമ്മില്‍ താരതമ്യം ചെയ്യുക സാധ്യമല്ലെന്ന് മന്ത്രി പറഞ്ഞു.

ചിറാപ്പുഞ്ചിയില്‍ ആകെ പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ മാത്രമാണുള്ളത്. കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

റോഡുകളുടെ മോശം സ്‌ഥിതിയ്‌ക്കുള്ള കാരണങ്ങൾ കണ്ടെത്താനുള്ള സാങ്കേതിക വിദ്യകൾ എന്താണെന്ന് പഠിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.