ഒട്ടോറിക്ഷ വാങ്ങാൻ പണം നൽകിയില്ല, ചെറുതോണിയിൽ അച്ഛനെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി : സ്വന്തം മകനെ പേടിച്ച് അമ്മ പൂഞ്ഞാറിലെ ബന്ധു വീട്ടിലും

ഒട്ടോറിക്ഷ വാങ്ങാൻ പണം നൽകിയില്ല, ചെറുതോണിയിൽ അച്ഛനെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി : സ്വന്തം മകനെ പേടിച്ച് അമ്മ പൂഞ്ഞാറിലെ ബന്ധു വീട്ടിലും

Spread the love

സ്വന്തം ലേഖകൻ

ചെറുതോണി : ഓട്ടോറിക്ഷ വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മകൻ ക്രൂരമായി മർദ്ദിച്ച പിതാവ് മരിച്ചു. സ്വന്തം മകനെ പേടിച്ച് അമ്മ പൂഞ്ഞാറിലെ ബന്ധുവീട്ടിലും. ഉപ്പുതോട് പുളിക്കക്കുന്നേൽ ജോസഫാണ് ( കൊച്ചേട്ടൻ) മകന്റെ മർദ്ദനമേറ്റ് മരിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് മകൻ രാഹുലിനെ (32) മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓട്ടോറിക്ഷാ വാങ്ങാൻ പണം നൽകിയില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ഒൻപതിനാണ് ജോസഫിന് മകന്റെ മർദനമേറ്റത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ രാഹുൽ ഏതാനും ആഴ്ചകൾക്ക് മുൻപ് സ്വന്തം പുരയിടത്തിലെ റബർ തോട്ടം തീയിട്ടു നശിപ്പിച്ചിരുന്നു. ഇതോടെ സ്വന്തം മകനെ ഭയന്ന് മാതാവ് പൂഞ്ഞാറിൽ ബന്ധുവീട്ടിലാണ് താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റബർ വിറ്റുകിട്ടിയ പണം ഓട്ടോറിക്ഷ വാങ്ങാനായി നൽകണമെന്ന് പറഞ്ഞ് രാഹുൽ പിതാവുമായി വഴിക്കിട്ടിരുന്നു. ജോസഫ് പണം നൽകാൻ വിസമ്മതിച്ചപ്പോൾ ഇയാളെ കിടപ്പുമുറിയിൽനിന്നും ഹാളിലൂടെ വലിച്ചിഴച്ച് അടുക്കളയിലെത്തിച്ച് രാഹുൽ ക്രൂരമായി മർദിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. മർദ്ദനത്തെ തുടർന്ന് വലതുവശത്തെ രണ്ട് വാരിയെല്ല് ഒടിയുകയും ശ്വസകോശത്തിൽ തറഞ്ഞുകേറുകയും ചെയ്തിരുന്നു.

മർദനമേറ്റ ജോസഫിനെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക മാറ്റി. തുടർന്ന് ശനിയാഴ്ച രാത്രി എട്ടുമണിയോടെ ജോസഫ് മരിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു

തന്റെ അക്രമണം തടയാൻപോലും പിതാവ് തയാറിയില്ലെന്ന് പ്രതിയായ രാഹുൽ പൊലീസിനോട് പറഞ്ഞു. ഇളയ മകൻ നോബിൾ (ഫോറസ്റ്റ് ഗാർഡ്). കേസ്ൽ പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും