ട്രംപ് എത്താൻ നിമിഷങ്ങൾ മാത്രം : മൊട്ടേര സ്റ്റേഡിയത്തിലേക്ക് ജനങ്ങളെ പ്രവേശിപ്പിച്ചു തുടങ്ങി ; കനത്ത സുരക്ഷയിൽ ഗുജറാത്ത്

ട്രംപ് എത്താൻ നിമിഷങ്ങൾ മാത്രം : മൊട്ടേര സ്റ്റേഡിയത്തിലേക്ക് ജനങ്ങളെ പ്രവേശിപ്പിച്ചു തുടങ്ങി ; കനത്ത സുരക്ഷയിൽ ഗുജറാത്ത്

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ട്രംപിന്റെ 36 മണിക്കൂർ നീളുന്ന ഇന്ത്യാ സന്ദർശനത്തിനായി ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യൻ ജനതയും ലോക രാഷ്ട്രങ്ങളും കാത്തിരിക്കുന്നത്. സന്ദർശന ട്രംപ് ഇന്ത്യയിലെത്താൻ നിമിഷങ്ങൾ മാത്രം. കനത്ത സുരക്ഷയിൽ ഗുജറാത്ത്.

‘നമസ്‌തേ ട്രംപ്’ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരെ മൊട്ടേര സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. ഉച്ചയ്ക്ക് 1.05നാണ് മൊട്ടേര സ്റ്റേഡിയത്തിൽ ‘നമസ്‌തേ ട്രംപ്’ പരിപാടി ആരംഭിക്കുന്നത്. ട്രംപിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് മൊട്ടേരാ സ്റ്റേഡിയത്തിനു ചുറ്റും വൻ സുരക്ഷാ സന്നാഹമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ഗുജറാത്ത് പൊലീസിന്റെ ചേതക് കമാൻഡോകളെയും ദ്രുത കർമസേന ഉദ്യോഗസ്ഥരെയും വിവിധ ഇടങ്ങളിലായി വിന്യസിച്ചിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും ഇന്ന് രാവിലെ 11.40നാണ് എയർ ഫോഴ്‌സ് വൺ വിമാനത്തിൽ സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങുന്നത്. വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി, മേയർ ബിജൽ പട്ടേൽ തുടങ്ങിയവർ ട്രംപിനെ വരവേൽക്കും. മകൾ ഇവാൻകയും മരുമകൻ ജാറെദ് കഷ്‌നറും ഉപദേഷ്ടാക്കളും ഉൾപ്പെടെ പന്ത്രണ്ട് അംഗ യുഎസ് സംഘമാണ് ട്രംപിനെ അനുഗമിക്കുന്നത്.

അമേരിക്കയിൽനിന്ന് ഇവിടെയെത്തിച്ചിരിക്കുന്ന തന്റെ ഔദ്യോഗിക വാഹനമായ കാഡിലാക് വണ്ണിലാണ് (ദ് ബീസ്റ്റ്) ട്രംപിന്റെ തുടർ യാത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വിമാനത്താവളം മുതൽ സ്റ്റേഡിയം വരെ 22 കിലോമീറ്റർ റോഡ് ഷോയും ഉണ്ടായിരിക്കും. 28 സംസ്ഥാനങ്ങളുടെ കലാപരിപാടികൾ റോഡിലെ വിവിധ വേദികളിൽ വിശിഷ്ടാതിഥികൾക്കായി അവതരിപ്പിക്കും.