ഒരാള്‍ക്ക് ഒൻപത് സിം കാര്‍ഡുകള്‍ മാത്രമേ ഇനി മുതല്‍ അനുവദിക്കൂ ; അധികമായാല്‍ രണ്ടുലക്ഷം പിഴ ; കേന്ദ്ര സര്‍ക്കാരിന്റെ ഈ പുതിയ നിയമത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഇങ്ങനെ!

ഒരാള്‍ക്ക് ഒൻപത് സിം കാര്‍ഡുകള്‍ മാത്രമേ ഇനി മുതല്‍ അനുവദിക്കൂ ; അധികമായാല്‍ രണ്ടുലക്ഷം പിഴ ; കേന്ദ്ര സര്‍ക്കാരിന്റെ ഈ പുതിയ നിയമത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഇങ്ങനെ!

സ്വന്തം ലേഖകൻ

രാജ്യത്തെ ടെലികോം നിയമത്തില്‍ ഏറെ നിര്‍ണ്ണായകമായ മാറ്റങ്ങളാണ് നിലവില്‍ വരുന്നത്. കൈവശം വയ്ക്കാവുന്ന സിം കാര്‍ഡുകളുടെ എണ്ണത്തില്‍ തുടങ്ങി നിരവധിയുണ്ട് മാറ്റങ്ങള്‍.

നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷയിലും പിഴയിലുമെല്ലാം വലിയ വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഇതിലൂടെ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നായി മാറിയിരിക്കുകയാണ് ടെലികോം സേവനങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്‍പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ കൈവശമുള്ള എല്ലാ ഉപയോക്താക്കളുടെയും എല്ലാ സിം കാര്‍ഡുകളും വീണ്ടും പരിശോധിക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിനോട് (DoT) ആവശ്യപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഒമ്പത് നമ്പറുകള്‍ സൂക്ഷിക്കാന്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റ് ഓപ്ഷന്‍ നല്‍കും, മറ്റുള്ളവ നിര്‍ത്തേണ്ടിവരും. അതേസമയം, ജമ്മു & കശ്മീരിലും (ജെ&കെ) വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും താമസിക്കുന്ന ആളുകള്‍ക്ക് ആറ് സിം കാര്‍ഡുകള്‍ മാത്രമേ അനുവദിക്കൂ.

ഇത് ലംഘിച്ചാല്‍ കടുത്ത ശിക്ഷയാണ് പുതിയ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. അമ്ബതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപവരെയാണ് പിഴ. നിയമലംഘനം ആദ്യം പിടികൂടുമ്ബോള്‍ അമ്ബതിനായിരം രൂപ പിഴയീടാക്കും. ഇത് വീണ്ടും അവര്‍ത്തിച്ചാല്‍ അത് രണ്ട് ലക്ഷം രൂപവരെയായി ഉയരും. വ്യാജ രേഖകള്‍ നല്‍കിയോ മറ്റൊരാളുടെ രേഖ അയാളുടെ അനുമതിയില്ലാതെ ബലമായി ഉപയോഗിച്ച്‌ സിം കാര്‍ഡ് എടുത്താല്‍ ശിക്ഷ കടുക്കും. 3 വര്‍ഷം തടവും അമ്ബത് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

ഇത്തരത്തില്‍ കണ്ടെത്തിയാല്‍ എല്ലാ മൊബൈല്‍ കണക്ഷനുകളും 30 ദിവസത്തിനുള്ളില്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ടെലികോം സേവന ദാതാക്കളോട് DoT ആവശ്യപ്പെടും. കൂടാതെ, ഈ നമ്പറുകളിലേക്കുള്ള ഇന്‍കമിംഗ് സേവനങ്ങള്‍ 45 ദിവസത്തിന് ശേഷം നിര്‍ത്തലാക്കും. സ്ഥിരീകരണത്തില്‍ സബ്സ്‌ക്രൈബര്‍ പരാജയപ്പെട്ടാല്‍, ഈ നമ്പറുകള്‍ നിര്‍ത്തലാക്കും.

ഉപഭോക്താവിന്റെ അനുമതിയില്ലാതെ ബിസിനസ് മെസേജുകള്‍ അയച്ചാല്‍ മൊബൈല്‍ സേവന കമ്ബനികള്‍ക്കും ശിക്ഷയുണ്ട്. രണ്ട് ലക്ഷം രൂപ വരെയുള്ള പിഴയാണ് ശിക്ഷ ലഭിക്കുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ സേവനം വിലക്കുന്നത് വരെ ശിക്ഷ വരാം. സബ്സ്‌ക്രൈബര്‍ അന്താരാഷ്ട്ര റോമിങ്ങിലോ ശാരീരിക വൈകല്യങ്ങള്‍ ഉള്ളവരോ ആണെങ്കില്‍, നമ്പര്‍ നിര്‍ജ്ജീവമാക്കുന്നതിന് മുമ്പ് 30 ദിവസത്തെ അധിക കാലയളവ് അനുവദിക്കും.

കൂടാതെ, ബന്ധപ്പെട്ട നമ്പര്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളോ ഏതെങ്കിലും ധനകാര്യ സ്ഥാപനമോ ഫ്‌ലാഗ് ചെയ്തിട്ടുണ്ടെങ്കില്‍, അഞ്ച് ദിവസത്തിനുള്ളില്‍ ഔട്ട്ഗോയിംഗ് സൗകര്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും പത്ത് ദിവസത്തിനുള്ളില്‍ ഇന്‍കമിംഗ് സൗകര്യം നിര്‍ത്തലാക്കുകയും ചെയ്യും. കൂടാതെ, സ്ഥിരീകരണത്തിനായി വരിക്കാരന്‍ എത്തിയില്ലെങ്കില്‍ 15 ദിവസത്തിനുള്ളില്‍ നമ്പര്‍ നിര്‍ജ്ജീവമാക്കും.