play-sharp-fill
സദാചാര കൊലപാതകത്തിന് പിന്നാലെ സദാചാര ഗുണ്ടായിസം; അക്ഷയ സെന്ററിൽ നിന്നും ബലമായി പിടിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോയി യുവാവിനെ ക്രൂരമായി മർദ്ദിച്ചു, യുവാവിന്റെ തലയോട്ടിക്കും വാരിയെല്ലിനും പൊട്ടൽ; അക്ഷയ സെന്‍ററിലെ ജീവനക്കാരിയുടെ ഭർത്താവുൾപ്പെട്ട സംഘത്തിനെതിരെ വധശ്രമത്തിന് കേസ്

സദാചാര കൊലപാതകത്തിന് പിന്നാലെ സദാചാര ഗുണ്ടായിസം; അക്ഷയ സെന്ററിൽ നിന്നും ബലമായി പിടിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോയി യുവാവിനെ ക്രൂരമായി മർദ്ദിച്ചു, യുവാവിന്റെ തലയോട്ടിക്കും വാരിയെല്ലിനും പൊട്ടൽ; അക്ഷയ സെന്‍ററിലെ ജീവനക്കാരിയുടെ ഭർത്താവുൾപ്പെട്ട സംഘത്തിനെതിരെ വധശ്രമത്തിന് കേസ്

മുക്കം: സദാചാര കൊലപാതകം നടന്ന കൊടിയത്തൂർ മേഖലയിൽ വീണ്ടും സദാചാര ഗുണ്ടാ ആക്രമണം.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂർ സ്വദേശി ആബിദ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ചയാണ്​ ആബിദിനെ ചുള്ളിക്കാപറമ്പിലെ അക്ഷയ സെന്ററിൽ നിന്നും ബലമായി പിടിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിൽ തലയോട്ടിക്കും വാരിയെല്ലിനും പൊട്ടലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്ഷയ സെന്‍ററിലെ ജീവനക്കാരിയുടെ ഭർത്താവും മറ്റുള്ളവർക്കുമെതിരെ സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്തു.

വധശ്രമം, തട്ടിക്കൊണ്ടുപോവൽ ഉൾപ്പെടെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടന്നും ഉടൻ പിടിയിലാകുമെന്നും മുക്കം പോലീസ് അറിയിച്ചു.

അക്ഷയ സെന്‍ററിൽ നടന്ന ആക്രമണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗം പ്രതിഷേധിച്ചു.