play-sharp-fill
വിജിലന്‍സ് ഡയറക്ടറായിരിക്കെ വ്യവസായിയുടെ സ്‌പോണ്‍സറിങ്ങില്‍ ചൈനയില്‍ കുടുംബത്തോടൊപ്പം കറക്കം; ജൂവലറിയിൽനിന്ന് 95% ഡിസ്കൗണ്ടിൽ നെക്ലേസ് വാങ്ങി; അഖിലേന്ത്യ സിവില്‍ സര്‍വീസ് ചട്ടം ലംഘിച്ചു ; ഒക്ടോബറിൽ വിരമിക്കാനിരിക്കവെ ഡിജിപി സുധേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

വിജിലന്‍സ് ഡയറക്ടറായിരിക്കെ വ്യവസായിയുടെ സ്‌പോണ്‍സറിങ്ങില്‍ ചൈനയില്‍ കുടുംബത്തോടൊപ്പം കറക്കം; ജൂവലറിയിൽനിന്ന് 95% ഡിസ്കൗണ്ടിൽ നെക്ലേസ് വാങ്ങി; അഖിലേന്ത്യ സിവില്‍ സര്‍വീസ് ചട്ടം ലംഘിച്ചു ; ഒക്ടോബറിൽ വിരമിക്കാനിരിക്കവെ ഡിജിപി സുധേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

കൊച്ചി: കോഴിക്കോട്ടെ വ്യവസായിയുടെ ലക്ഷങ്ങളുടെ സ്‌പോൺസറിംഗിൽ ചൈനയിൽ കുടുംബസമേതം അടിച്ചുപൊളിച്ച ജയിൽ മേധാവി ഡി.ജി.പി സുധേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

കോഴിക്കോട്ടെ വ്യവസായിയുടെ ലക്ഷങ്ങളുടെ സ്പോണ്‍സറിംഗില്‍ ചൈനയില്‍ കുടുംബസമേതം വിദേശ യാത്ര, നെക്ലേസ് വിവാദം, വിജിലന്‍സ് ഡയറക്ടറായിരിക്കെ, സഹപ്രവര്‍ത്തകര്‍ക്ക് എതിരെ കള്ളക്കേസ് എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് സുധേഷ് കുമാറിന് എതിരെ ഉയര്‍ന്നിരിക്കുന്നത്.


കൊച്ചിയിലെ പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ കോഴിക്കോട് സ്വദേശിയായ ഖത്തറിലെ വ്യവസായിയാണ് സുധേഷിന്റെ ചൈനായാത്ര സ്പോണ്‍സര്‍ ചെയ്തത്. ഭാര്യയും രണ്ട് മക്കളുമൊത്താണ് സുധേഷ്‌കുമാര്‍ ചൈനയില്‍ പോയത്. സുധേഷിന്റെ സഹായത്തിന് വ്യവസായിയുടെ അനിയനും ചൈനയിലേക്ക് പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഖിലേന്ത്യ സിവില്‍ സര്‍വീസ് ചട്ടപ്രകാരം നടപടി എടുക്കും എന്നാണ് അറിയുന്നത്. ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും പൊലീസ് അന്വേഷണം വേണമെന്നും വിജിലന്‍സ് അഡീ. സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണസമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സസ്‌പെന്‍ഷന് നീക്കം നടക്കുന്നത്.

വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് സുധേഷ് കുമാര്‍ ചൈനയില്‍ കറങ്ങിയത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് മറ്റാരുടെയെങ്കിലും ആതിഥ്യം സ്വീകരിച്ചോ സമ്മാനമായോ വിദേശത്ത് പോകാന്‍ അധികാരമില്ല. അഖിലേന്ത്യാ സര്‍വീസ് ചട്ടത്തിലെ ഈ വ്യവസ്ഥ സുധേഷ് ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് മറ്റാരുടെയെങ്കിലും ആതിഥ്യം സ്വീകരിച്ചോ സമ്മാനമായോ വിദേശത്ത് പോകാൻ അധികാരമില്ല. അഖിലേന്ത്യാ സർവീസ് ചട്ടത്തിലെ ഈ വ്യവസ്ഥ സുധേഷ് ലംഘിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ കോഴിക്കോട് സ്വദേശിയായ ഖത്തറിലെ വ്യവസായിയാണ് സുധേഷിന്റെ ചൈനായാത്ര സ്‌പോൺസർ ചെയ്തത്. ഭാര്യയും രണ്ട് മക്കളുമൊത്താണ് സുധേഷ്‌കുമാർ ചൈനയിൽ പോയത്. സുധേഷിന്റെ സഹായത്തിന് വ്യവസായിയുടെ അനിയനും ചൈനയിലേക്ക് പോയി.

സുധേഷിന്റെയും ഭാര്യയുടെയും മക്കളുടെയും വിമാനക്കൂലി, താമസം, ചൈനയിലെ നാല് നഗരങ്ങളിലേക്കുള്ള ആഭ്യന്തര വിമാനയാത്ര, ഷോപ്പിങ് എന്നീ ചെലവുകൾക്ക് പണം നൽകിയത് വ്യവസാസിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ്. ബാങ്ക് സ്റ്റേറ്റ്‌മെന്റ് സഹിതം സർക്കാരിന് പരാതി കിട്ടി. എന്നാൽ സംസ്ഥാനത്തെ മുതിർന്ന ഡി.ജി.പിയായ സുധേഷിനെതിരായ പരാതി സർക്കാർ ഒതുക്കി. അന്വേഷണമുണ്ടാകാതിരുന്നതോടെ, പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ സത്യവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനു പിന്നാലെ ആഭ്യന്തര സെക്രട്ടറി അന്വേഷിച്ചു. ഡിജിറ്റൽ തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയതോടെ, സുധേഷിന്റെ കള്ളക്കളി തെളിഞ്ഞു.

യാത്രാ ടിക്കറ്റ്, പണം ട്രാൻസ്ഫർ ചെയ്തതിന്റെ രേഖകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ കിട്ടിയതോടെ കേസെടുക്കാതെ മറ്റ് മാർഗ്ഗമില്ലെന്നായി. രേഖകൾ കിട്ടിയതോടെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുംമുൻപേ കേസെടുക്കണമെന്ന സ്ഥിതിയായി. മാത്രമല്ല, സുധേഷിനെതിരെ കേസെടുക്കാൻ ആഭ്യന്തര സെക്രട്ടറി സർക്കാരിന് ശുപാർശ നൽകുകയും ചെയ്തു.

ഇതോടെയാണ് വിജിലൻസിൽ നിന്ന് മാറ്റി സുധേഷിനെ ജയിൽ വകുപ്പ് മേധാവിയാക്കി ഇരുത്തിയത്. രണ്ടാഴ്ചത്തെ ചൈനായാത്രയ്ക്ക് സർക്കാരിന്റെ അനുമതി നേടിയിരുന്നില്ലെന്നതിൽ വകുപ്പുതല അന്വേഷണവും ഉണ്ടാവും.

ചൈനായാത്രയെക്കുറിച്ച് മാത്രമല്ല ഇപ്പോഴത്തെ അന്വേഷണം. ഇതേ വ്യവസായിയുടെ സ്‌പോൺസർഷിപ്പിൽ സുധേഷ് 16വിദേശയാത്രകൾ നടത്തിയതായി സർക്കാരിന് പരാതി കിട്ടിയിട്ടുണ്ട്. ഈ യാത്രകളെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണ്.

നോർത്ത് സോൺ എ.ഡി.ജി.പിയായിരിക്കെയാണ് വ്യവസായിയുമായി പരിചയപ്പെട്ടത്. വ്യവസായിക്കായി വഴിവിട്ട ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കാക്കിയുടെ അധികാരമുപയോഗിച്ച് തലസ്ഥാനത്തെ പ്രമുഖ ജുവലറിയിൽ നിന്ന് 95ശതമാനം ഡിസ്‌കൗണ്ട് സംഘടിപ്പിച്ച് ഏഴുപവന്റെ നെക്ലേസ് വാങ്ങിയെടുത്തതിലും സുധേഷിനെതിരേ കേസുണ്ടാവും.

തിരുവനന്തപുരം എം.ജി റോഡിലെ ജുവലറിയിൽ നിന്ന് മകൾക്കായി ആന്റിക് ശ്രേണിയിൽപെട്ട 7പവന്റെ നെക്ലേസ് ഡിജിപി തിരഞ്ഞെടുത്ത ശേഷം ഗൺമാനെക്കൊണ്ട് ഡിസ്‌കൗണ്ട് ആവശ്യപ്പെട്ടു. 5ശതമാനം നൽകാമെന്ന് മാനേജർ പറഞ്ഞു. ജുവലറിയുടമയുടെ മകനെ കാണണമെന്ന് ഗൺമാൻ വഴി ഡിജിപി അറിയിച്ചു. 30ശതമാനം പണിക്കൂലിയുള്ള ആഭരണമാണിതെന്നും മൂന്നുലക്ഷത്തോളം സ്വർണവിലയും ഒരുലക്ഷം പണിക്കൂലിയുമാവുമെന്നും പരമാവധി 10% ഡിസ്‌കൗണ്ട് നൽകാമെന്നും ജുലവറിയുടമയുടെ മകൻ അറിയിച്ചു.

രണ്ടുദിവസത്തിനു ശേഷം ഡിജിപി ജുവലറിയിലെത്തി ആഭരണം ഫുൾ ഡിസ്‌കൗണ്ടിൽ നൽകണമെന്നാവശ്യപ്പെട്ടു. ഡിജിപിയായതിനാൽ 50ശതമാനം ഡിസ്‌കൗണ്ട് നൽകാമെന്ന് ജുവലറിയുടമയുടെ മകൻ അറിയിച്ചു. ‘നിങ്ങൾ ചെയ്യുന്നതെല്ലാം അറിയാമെന്നും സ്വർണക്കടത്തിൽ അകത്താക്കുമെന്നും’ ഡിജിപി ഭീഷണിപ്പെടുത്തി. 5ശതമാനം പണം നൽകി നെക്ലേസുമെടുത്ത് പോയി. ഡിജിപിക്ക് 95ശതമാനം ഡിസ്‌കൗണ്ടിൽ നെക്ലേസ് നൽകിയതായി അവർ ഇൻവോയ്‌സിൽ രേഖപ്പെടുത്തി.

ഡി.ജി.പി ഭീഷണിപ്പെടുത്തിയതും നെക്ലേസുമായി പോയതുമെല്ലാം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും ഇൻവോയ്‌സും പരിശോധിച്ച് ആഭ്യന്തര സെക്രട്ടറി പരാതി സത്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.