കൊടും ക്രൂരനായ നെവിൻ കൊലക്കത്തിയുമായി കാത്ത് നിന്നത് 45 മിനിറ്റ്: എല്ലാം കണ്ട് ആശുപത്രി മുറ്റത്ത് നിശബ്ദനായി നിന്ന ആ ‘സാക്ഷി’ നെവിനെ കുടുക്കി: അമേരിക്കയിൽ മെറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവ് പുറത്ത്‌

കൊടും ക്രൂരനായ നെവിൻ കൊലക്കത്തിയുമായി കാത്ത് നിന്നത് 45 മിനിറ്റ്: എല്ലാം കണ്ട് ആശുപത്രി മുറ്റത്ത് നിശബ്ദനായി നിന്ന ആ ‘സാക്ഷി’ നെവിനെ കുടുക്കി: അമേരിക്കയിൽ മെറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവ് പുറത്ത്‌

സ്വന്തം ലേഖകൻ

കോട്ടയം : കേരളക്കരയെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു കോട്ടയം മോനിപ്പള്ളി സ്വദേശിയായ മെറിൻ യുഎസിലെ മയാമിയിൽ കുത്തേറ്റുമരിച്ച സംഭവം. ഇപ്പോഴിതാ മെറിനെ കൊലപ്പെടുത്തിയ സംഭവത്തൽി ഭർത്താവിനെതിരേ കുരുക്ക് മുറുകുന്നു.

അമേരിക്കൻ മലയാളി നേഴ്‌സായ മെറിൻ ജോയി (28) മരിക്കും മുൻപ് ആംബുലൻസിൽ വച്ച് നെവിനെതിരേ പോലീസിന് മൊഴി നൽകിയിരുന്നു. മെറിനെ ആക്രമിക്കാൻ നെവിൽ ആശുപത്രിക്ക് പുറത്ത് കാത്ത് നിന്നത് 45 മിനിട്ടാണ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെറിനും നെവിനും തമ്മിൽ കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് വിവാഹമോചനത്തിനായി മെറിൻ ശ്രമിക്കുന്നതാണ് നെവിനെ ചൊടിപ്പിച്ചത്.

അതേസമയം മെറിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ഫിലിപ്പിന് ജാമ്യം നിഷേധിച്ചു. 17 തവണയാണ് മെറിന് കുത്തേറ്റത്. വണ്ടി ശരീരത്തിൽ കൂടി കയറ്റി ഇറക്കുകയും ചെയ്തു. മെറിന്റെ കരച്ചിൽ കേട്ട് സഹപ്രവർത്തകർ ഓടിയെത്തിയെങ്കിലും നെവിൻ കത്തി വീശി അവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

മെറിനെ ആക്രമിച്ച ശേഷം കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ സഹപ്രവർത്തകർ വാഹനത്തിന്റെ നമ്പർ പ്ലേറ്റിന്റെ ചിത്രമെടുത്തു പൊലീസിനു കൈമാറുകയായിരുന്നു.

ആശുപത്രിയിൽ എമർജൻസി റൂമിന് തൊട്ടടുത്താണ് മെറിൻ കുത്തേറ്റു വീണതെങ്കിലും പരുക്കുകൾ ഗുരുതരമായിരുന്നതിനാൽ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. എങ്കിലും മെറിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.