play-sharp-fill
മാലിന്യം ശേഖരിക്കുന്ന ഷെഡിന് സമീപം 3 പേർ, പോലീസിനെ കണ്ടതും ഓടി; പിടിച്ചപ്പോൾ കൈയ്യിൽ 46 ഗ്രാം എംഡിഎംഎ

മാലിന്യം ശേഖരിക്കുന്ന ഷെഡിന് സമീപം 3 പേർ, പോലീസിനെ കണ്ടതും ഓടി; പിടിച്ചപ്പോൾ കൈയ്യിൽ 46 ഗ്രാം എംഡിഎംഎ

വയനാട് :  മീനങ്ങാടി പോലീസ് നടത്തിയ പട്രോളിങ് ഡ്യൂട്ടിക്കിടെ പൊലീസിന് കണ്ട് ഓടിയ മൂന്ന് യുവാക്കളുടെ കൈയ്യില്‍ നിന്നും 46 ഗ്രാമോളം എംഡിഎംഎ കണ്ടെത്തി.

കൃഷ്ണഗിരി, ജൂബിലി ജംങ്ഷനില്‍ പഞ്ചായത്ത് മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഷെഡിന് സമീപം നില്‍ക്കുകയായിരുന്ന മൂവരും പോലീസിനെ കണ്ട് പരിഭ്രമിച്ച്‌ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇവരെ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് 45.81 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.


വയനാട് സ്വദേശികളായ മീനങ്ങാടി കോലംമ്ബറ്റ നാലുകണ്ടത്തില്‍ വീട്ടില്‍ കെ. അഖില്‍(22), മുട്ടില്‍, കുട്ടമംഗലം, തടത്തില്‍ വീട്ടില്‍ മുഹമ്മദ് അസ്‌നാഫ്(24), കൃഷ്ണഗിരി, അമ്ബലപ്പടി, അഴകന്‍പറമ്ബില്‍ വീട്ടില്‍ വിഷ്ണു മോഹന്‍(24) എന്നിവരെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്ന് പിടികൂടിയത്. നാല് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് വലിയ അളവില്‍ എംഡിഎംഎ പിടികൂടുന്നത്. ജൂണ്‍ ഒന്നിന് 113.57 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികുടിയിരുന്നു. വയനാട് ജില്ലാ അതിര്‍ത്തികളിലും അതിര്‍ത്തി ഗ്രാമങ്ങളിലുമെല്ലാം പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചത്. ചോദ്യം ചെയ്യലില്‍ ഒരു നൈജീരിയക്കാരനില്‍ നിന്ന് എംഡിഎംഎ വാങ്ങിയെന്നും വില്‍പ്പനക്കായി കൊണ്ടു വന്നതാണെന്നും പ്രതികള്‍ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു. മീനങ്ങാടി എസ്‌എച്ച്‌ഒ പിജെ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എസ്‌ഐ എം.വിനോദ്‌കുമാർ, സീനിയർ സിപിഒമാരായ പ്രവീണ്‍, സാദിഖ്, ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസർ ഖാലിദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.