മണിപ്പൂരിലെ ക്രമസമാധാന നില സംബന്ധിച്ച്‌ വാര്‍ത്ത; മാധ്യമപ്രവര്‍ത്തകനെതിരെ വിദ്വേഷ പ്രചാരണത്തിന് കേസ്.

മണിപ്പൂരിലെ ക്രമസമാധാന നില സംബന്ധിച്ച്‌ വാര്‍ത്ത; മാധ്യമപ്രവര്‍ത്തകനെതിരെ വിദ്വേഷ പ്രചാരണത്തിന് കേസ്.

സ്വന്തം ലേഖിക

ണിപ്പൂരിലെ ക്രമസമാധാന നില റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന് നേരെ പോലീസ് കേസ്. പ്രാദേശിക ഭാഷാ ദിനപത്രമായ ഹ്യുയെന്‍ ലാന്‍പാവോ പത്രത്തിന്റെ എഡിറ്ററായ ദനാബിര്‍ മയ്ബാം വിദ്വേഷ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തി മേഖലയായ മോറെ ടൗണില്‍ നടന്ന ആക്രമണങ്ങളെക്കുറിച്ചായിരുന്നു റിപ്പോര്‍ട്ട്. മണിപ്പൂരില്‍ എട്ട് ദിവസത്തിനിടെ അറസ്റ്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് മയ്ബാം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ (മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 505 (കിംവദന്തികളോ ഭയപ്പെടുത്തുന്ന വാര്‍ത്തകളോ അടങ്ങിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കല്‍), ക്രിമിനല്‍ ഗൂഢാലോചന, 1923ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ ചില വകുപ്പുകള്‍ എന്നിവ പ്രകാരമാണ് ദനാബിര്‍ മയ്ബാമിനെതിരെ ഇംഫാല്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. മയ്ബാമിന്റെ അറസ്റ്റിനെതിരെ മണിപ്പൂരിലെ കോണ്‍ഗ്രസ് അധ്യക്ഷൻ കെയ്‌ഷം മേഘചന്ദ്ര രംഗത്തുവന്നിരുന്നു. അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മേഘചന്ദ്ര മണിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്നും അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബര്‍ 31 മുതല്‍ മണിപ്പൂരില്‍ നടക്കുന്ന ആക്രമണങ്ങളെ കുറിച്ചതും കൊല്ലപ്പെട്ട ഡിവിഷണല്‍ പോലീസ് ഓഫീസര്‍ മരണം ഉള്‍പ്പെടെ ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതുമൊക്കെ മയ്ബാം വാര്‍ത്തകള്‍ ചെയ്തിരുന്നു. ജനുവരി അഞ്ചിന് അറസ്റ്റ് ചെയ്യപ്പെട്ട മയ്ബം മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണുള്ളത്.

സമാനമായി കഴിഞ്ഞ ഡിസംബര്‍ 29ന് കാങ്‌ലോപക് മെയ്‌റ എന്ന മാധ്യമസ്ഥാപനത്തിന്റെ എഡിറ്റര്‍ ഇൻ ചീഫായ വാങ്‌ഖെംച ശ്യാംജയിയെയും അറസ്റ്റ് ചെയ്തിരുന്നു. ക്രമസംബധന നില തകര്‍ക്കാൻ ശ്രമിച്ചുനിവന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണം. സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ശ്യാംജയിയുടെ റിപ്പോര്‍ട്ടായിരുന്നു അതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. പിന്നീട് രണ്ടുദിവസത്തിന് ശേഷം ഡിസംബര്‍ 31ന് അദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നു.

നേരത്തെ മണിപ്പൂര്‍ സന്ദര്‍ശിച്ച്‌ കലാപ ബാധിത സംസ്ഥാനത്തെ പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ സമഗ്ര കവറേജ് പ്രസിദ്ധീകരിച്ച എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യക്കെതിരെയും മണിപ്പൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.2023 മെയ് മാസം ആദ്യമാണ് മണിപ്പൂരിലെ മെയ്തി, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്.

കലാപത്തില്‍ ഇരുനൂറിലധികം ആളുകള്‍ കൊല്ലപ്പെടുകയും 67,000-ത്തോളം ആളുകള്‍ നിര്‍ബന്ധിതമായി കുടിയിറക്കപ്പെടുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ ജന്റ്‌ആര്യ രണ്ടിന് മോറെ ടൗണില്‍ ആക്രമണം നടന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്കുധാരികള്‍ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍ (ആര്‍പിജി) പ്രയോഗിച്ചതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.