മാണിസാർ കാത്തുരക്ഷിച്ച ഖജനാവിനെ പിണറായി ഒറ്റിക്കൊടുക്കുന്നു: മോൻസ് ജോസഫ്

മാണിസാർ കാത്തുരക്ഷിച്ച ഖജനാവിനെ പിണറായി ഒറ്റിക്കൊടുക്കുന്നു: മോൻസ് ജോസഫ്

Spread the love

സ്വന്തം ലേഖകൻ

മരങ്ങാട്ടുപിള്ളി: യു ഡി എഫ് കാലത്ത് ഒരുദിവസം പോലും അടച്ചിടാതെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ധനമന്ത്രി കെഎം മാണിയും കാത്തുരക്ഷിച്ച ഖജനാവിനെ പിണറായി സർക്കാർ വിറ്റു തുലയ്ക്കുകയാണെന്ന് മോൻസ് ജോസഫ് എം.എൽ.എ.

കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നേരിട്ട് പങ്കാളിയാകുന്നതാണ് കാണുന്നത്. ഓഫീസിന്റെ പേരിൽ ആരോപണം വന്നാൽ മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന പിണറായി വിജയന്റെ പഴയ നിലപാടിൽ ഇപ്പോഴും അദ്ദേഹം ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി സ്വയം രാജ്യദ്രോഹിയായി മാറരുതെന്നും മോൻസ് പറഞ്ഞു. സ്വർണ്ണ കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എസ് അജികുമാർ അധ്യക്ഷത വഹിച്ചു.

കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് മാണി, പഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, കെ.ടി.യു.സി വൈസ് പ്രസിഡന്റ് എ ജെ സാബു, കെ വി മാത്യു, അഗസ്റ്റിൻ കുര്യാക്കോസ്,

മാത്തുക്കുട്ടി പുളിക്കിയിൽ, സാബു തെങ്ങുമ്പള്ളി, ജോസ് ജോസഫ് പി, ജോണി നെല്ലരി, സിബു മാണി, സൈജു ജോസഫ്, ഫ്രാൻസിസ് ജോസഫ്, ഹരിക്കുട്ടൻ കെ ആർ, ജയിൻ റ്റി ജോൺ, നോബിൾ ആരംപുളിക്കൽ, ബെജി ഇല്ലുകുടിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.