ബലാത്സംഗ കേസില്‍ പ്രതിയായ മലയാളി യുവാവ് ദുബൈയില്‍ അറസ്റ്റില്‍ ; പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി ബംഗളൂരുവിലെത്തിച്ച് പൊലീസ്

ബലാത്സംഗ കേസില്‍ പ്രതിയായ മലയാളി യുവാവ് ദുബൈയില്‍ അറസ്റ്റില്‍ ; പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി ബംഗളൂരുവിലെത്തിച്ച് പൊലീസ്

സ്വന്തം ലേഖകൻ

ബംഗളൂരു: ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ പ്രതിയായ മലയാളി യുവാവ് ദുബൈയില്‍ അറസ്റ്റില്‍. കണ്ണൂര്‍ പയ്യന്നൂര്‍ നരീക്കാംവള്ളി സ്വദേശി മിഥുൻ വി.വി.ചന്ദ്രൻ (31) ആണ് പിടിയിലായത്. ദുബൈ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കര്‍ണാടക പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി ബംഗളൂരുവിലെത്തിച്ചു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന 33കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി.

2016ല്‍ ബംഗളൂരു മഹാദേവപുരയിലെ സ്വകാര്യ കമ്ബനിയില്‍ ഇരുവരും ഒന്നിച്ച്‌ ജോലി ചെയ്തിരുന്നു. ഈ സമയം ഇരുവരും സൗഹൃദത്തിലായി. സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ അറിയിച്ചതിനാല്‍ സഹായമായി യുവതി പണം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്നെ മിഥുന്റെ വീട്ടില്‍ കൊണ്ടുപോയി മാതാവിന് പരിചയപ്പെടുത്തി നല്‍കുകയും നിര്‍ബന്ധപൂര്‍വം ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. വിവാഹത്തെക്കുറിച്ച്‌ അവരും സമ്മതം അറിയിച്ചിരുന്നതായും എന്നാല്‍, പിന്നീട് വിവാഹത്തെക്കുറിച്ച്‌ സംസാരിച്ചപ്പോള്‍ അസഭ്യം പറഞ്ഞതായും യുവതി പരാതിയില്‍ പറയുന്നു.

2020 ഫെബ്രുവരിയില്‍ മിഥുനും മാതാവ് ഗീതക്കുമെതിരെ യുവതി മഹാദേവപുര പൊലീസില്‍ പരാതി നല്‍കി. ഇന്ത്യൻ ശിക്ഷ നിയമം 376 (ബലാത്സംഗം), 417 (വഞ്ചനകുറ്റം), 323 (മനഃപൂര്‍വം ഉപദ്രവിക്കല്‍), 506 (ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസെടുത്തതോടെ മിഥുൻ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നുവെന്ന് അറിയുന്നു. ദുബൈയില്‍ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് അറസ്റ്റ്.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ വിചാരണ ആരംഭിച്ചെങ്കിലും പ്രതി തുടര്‍ച്ചയായി ഹാജരാവാതിരുന്നതോടെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്ന് സി.ബി.ഐയുടെ കീഴിലെ ഗ്ലോബല്‍ ഓപറേഷൻ സെന്ററിന്റെയും ഇന്റര്‍പോളിന്റെയും സഹായത്തോടെ യുവാവിനെതിരെ കര്‍ണാടക പൊലീസ് റെഡ് നോട്ടീസ് പുറപ്പെടുവിച്ചു.

ഇതോടെ ദുബൈ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഈ വിവരം സി.ബി.ഐ സംഘം ഇന്റലിജൻസ് ഡെപ്യൂട്ടി കമീഷണര്‍ സാഹില്‍ ബെഗ്ളയെ അറിയിച്ചു. തുടര്‍ന്ന് ബംഗളൂരുവില്‍നിന്നുള്ള പൊലീസ് സംഘം ദുബൈയിലെത്തി പ്രതിയെ ഏറ്റുവാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.