play-sharp-fill
ചിരിയിൽ ചിന്ത പടർത്തിയ ആത്മീയ ആചാര്യൻ ഓർമ്മയായിട്ട് ഒരു കൊല്ലം;മരണ ശേഷം അസാന്നിധ്യത്തിലും വിശ്വാസിയുടെ മനം നിറക്കാൻ ക്രിസോസ്റ്റം തിരുമേനിക്ക് കഴിഞ്ഞു; വലിയ മെത്രാപ്പൊലീത്ത ഇല്ലാതെ കടന്നു പോയ ഇക്കഴിഞ്ഞ മാരാമൺ കൺവൻഷനിലും നിറഞ്ഞ് നിന്നത് അദ്ദേഹത്തിന്റെ ഓർമ്മകൾ

ചിരിയിൽ ചിന്ത പടർത്തിയ ആത്മീയ ആചാര്യൻ ഓർമ്മയായിട്ട് ഒരു കൊല്ലം;മരണ ശേഷം അസാന്നിധ്യത്തിലും വിശ്വാസിയുടെ മനം നിറക്കാൻ ക്രിസോസ്റ്റം തിരുമേനിക്ക് കഴിഞ്ഞു; വലിയ മെത്രാപ്പൊലീത്ത ഇല്ലാതെ കടന്നു പോയ ഇക്കഴിഞ്ഞ മാരാമൺ കൺവൻഷനിലും നിറഞ്ഞ് നിന്നത് അദ്ദേഹത്തിന്റെ ഓർമ്മകൾ


സ്വന്തം ലേഖിക

കൊച്ചി :ലോകത്ത് ഇതുപോലൊരു ആത്മീയ ആചാര്യന്‍ ക്രിസോസ്റ്റം വലിയ മെത്രൊപ്പൊലീത്ത മാത്രമായിരിക്കും. അതുകൊണ്ടാണ് വളരെ ചുരുങ്ങിയ അംഗസംഖ്യമാത്രമുള്ളൊരു സഭയുടെ ബിഷപ്പിനെ ലോകം അടയാളപ്പെടുത്തിയത്. ജിവിതത്തിലുടെ നീളം നര്‍മ്മം പകരുംമ്പോഴും തികഞ്ഞ ജനാധിപത്യ ബോധമായിരുന്നു ക്രിസോസ്റ്റത്തെ നയിച്ചത്.


2021 മെയ് അഞ്ചിന് പുലർച്ചെ വലിയ മെത്രാപ്പൊലീത്ത 104 ആം വയസില്‍ ജീവിതത്തോട് യാത്ര പറഞ്ഞപ്പോള്‍ കൊവിഡ് നിയന്ത്രണങ്ങളെല്ലാം മറികടന്ന് തിരു വല്ലയിലേക്ക് ഒഴുകിയെത്തിയ ജനകൂട്ടം ആ വിശാല ഹൃദയത്തിന്റെ സ്നേഹം അനുഭവിച്ചവരുടെ എണ്ണം അനന്തമാണെന്ന് തെളിയിക്കുന്നതായിരുന്നു. മരണ ശേഷം അസാന്നിധ്യത്തിലും വിശ്വസിയുടെ മനം നിറക്കാന്‍ ക്രിസോസ്റ്റം തിരുമേനിക്ക് കഴിഞ്ഞു. വലിയ മെത്രാപ്പൊലീത്ത ഇല്ലാതെ കടന്നു പോയ ഇക്കഴിഞ്ഞ മാരാമണ്‍ കണ്‍വന്‍ഷനിലും നിറഞ്ഞ് നിന്നത് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലങ്കര മാര്‍ത്തോമ സഭയെ നവീകരണ സഭയാക്കിയ ക്രിസോസ്റ്റത്തെ കുറിച്ച്‌ എതിര്‍ അഭിപ്രായങ്ങള്‍ പറയുന്നവരുണ്ടോ എന്ന് അന്വേഷിച്ചാല്‍, അന്വേഷിച്ച്‌ പോകുന്നതല്ലാതെ അങ്ങനെ ഒരു ആളെ കണ്ടെത്തുക ബുദ്ധിമുട്ടാകും. ഇന്ത്യയിലെ ക്രിസ്ത്യന്‍ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പ് ആയിരുന്നയാളാണ് ക്രിസോസ്റ്റം. മാരാമണ്‍ കണ്‍വന്‍ഷനെ ജനകീയമാക്കിയതും കണ്‍വന്‍ഷനിലേക്ക് ആളുകളെ
ആകർഷിച്ചതും ക്രിസോസ്റ്റം തന്നെയാണ്.

ഏഴു പതിറ്റാണ്ടോളം പമ്പ തീരത്തെ കണ്‍വന്‍ഷന്‍ നടത്തിപ്പില്‍ പല വേഷങ്ങളില്‍ പല ചുമതലകളില്‍ ക്രിസോസ്റ്റം ഉണ്ടായിരുന്നു. പലപ്പോഴും ഇതരമതസ്തര്‍ ക്രിസോസ്റ്റത്തെ കാണാനും കേള്‍ക്കാനുമാണ് മാരമണ്ണിലേക്ക് എത്തിയിരുന്നത്. പ്രായത്തിന്റെ അവശതകളിലും സാമൂഹിക ഇടപെടലുകളില്‍ ആയിരുന്നു ശ്രദ്ധ. സഭ വേദികള്‍ക്ക് പുറത്തും പ്രിയപ്പെട്ടവനായിരുന്നു വലിയ മെത്രാപ്പൊലീത്ത.

എത്ര തപിക്കുന്ന മനസുമായി ക്രിസോസ്റ്റത്തിന്റെ അരമനയിലേക്ക് കയറിയാലും തിരികെ ഇറങ്ങുന്പോള്‍ ഒരു പുഞ്ചിരിയുണ്ടാകും മനസുകളില്‍ എന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. ഒരു കൊല്ലത്തിനിപ്പുറവും ആ മനുഷ്യന്റെ കൈയ്യിലെ മിഠായിയുടെ മധുരവും കഴുത്തിലെ നിറമുള്ള മുത്തുമാലയും മരകുരിശും നാവിലെ നര്‍മ്മവും മലയാളിയുടെ മനസില്‍ മായാതെ കിടക്കും.