ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലായി; വീട്ടിലെത്തി വിവാഹാലോചന നടത്തി; കെട്ടിക്കോളാമെന്ന് വാ​ഗ്ദാനം നല്കി പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു; ഫോണില്‍ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി; പിന്നീട് മറ്റൊരു വിവാഹം കഴിക്കാനുള്ള നീക്കം; പരാതി നല്കിയപ്പോൾ  മാനസീകരോ​ഗിയെന്ന് മുദ്രകുത്തി പൊലീസ്; നീതി ലഭിക്കണമെന്ന ആവശ്യവുമായി യുവതി

ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലായി; വീട്ടിലെത്തി വിവാഹാലോചന നടത്തി; കെട്ടിക്കോളാമെന്ന് വാ​ഗ്ദാനം നല്കി പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു; ഫോണില്‍ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി; പിന്നീട് മറ്റൊരു വിവാഹം കഴിക്കാനുള്ള നീക്കം; പരാതി നല്കിയപ്പോൾ മാനസീകരോ​ഗിയെന്ന് മുദ്രകുത്തി പൊലീസ്; നീതി ലഭിക്കണമെന്ന ആവശ്യവുമായി യുവതി

സ്വന്തം ലേഖകൻ
കണ്ണൂർ: എട്ടുമാസം പ്രണയിച്ച് വിവാഹ വാഗ്ദാനം നല്‍കി ഓട്ടോ ഡ്രൈവറായ യുവാവ് ഒരുപാട് സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കുകയും മൊബൈല്‍ ഫോണില്‍ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയതിനു ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതായും യുവതിയുടെ പരാതി.

23 വയസുകാരിയായ യുവതിയാണ് ഇതുസംബന്ധിച്ചു ചക്കരക്കല്‍ പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ എട്ടു മാസമായി നടുവില്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലായിരുന്നു.

തന്റെ വീട്ടില്‍ വിവാഹ ആലോചനയുമായി എത്തിയ ഇയാള്‍ ഉമ്മയുടെയും അമ്മാവന്റെയും സമ്മതം വാങ്ങുകയും തന്നെ കെട്ടിക്കോളാമെന്ന് വാഗ്ദാനം നല്‍കി പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇപ്പോള്‍ കുറച്ചു കാലമായി താനുമായി അകന്നു കഴിയുകയാണ്. വിളിച്ചാല്‍ ഫോണേടുക്കുകയോ തന്നെ വന്നു കാണുകയോ ഇല്ല. ഇയാളുടെ വീട്ടില്‍ പോയി അന്വേഷിച്ചപ്പോള്‍ അമ്മാവന്റെ മകളെ വിവാഹം കഴിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് താന്‍ പൊലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍ പീഡിപ്പിക്കപ്പെട്ട സ്ഥലം ചാലയായതിനാല്‍ കേസ് എടക്കാട് പൊലിസിന് കൈമാറിയെങ്കിലും പൊലീസ് കുറ്റാരോപിതനായ നടുവില്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറെ അറസ്റ്റു ചെയ്തില്ലെന്നു യുവതി കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതിക്ക് നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ പൊലിസ് ഇയാളെ സഹായിക്കാന്‍ ശ്രമിക്കുകയാണെന്നും കാമുകനില്‍ പണം വാങ്ങി തന്നെ മാനസിക രോഗിയായി ചിത്രീകരിക്കുന്നുവെന്നും യുവതി പറയുന്നു. ഈ വിഷയത്തില്‍ എസ്‌പിക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല. ആരോരുമില്ലാത്ത തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്നും യുവതി ആവശ്യപ്പെട്ടു.