‘ ക്ടാവ് ബ്രേക്ക് അപ് ആയി പോയിട്ട് 666 ദിവസമായി. ഇത്രേം ദിവസം കാത്തിരുന്നു. അതിന്റെ ഓര്‍മക്കായി ഇത്രേം ബലൂണ്‍ ഇരിക്കട്ടെന്നേ’; നഷ്ട പ്രണയത്തിലും വ്യത്യസ്തനായി യുവാവ്

‘ ക്ടാവ് ബ്രേക്ക് അപ് ആയി പോയിട്ട് 666 ദിവസമായി. ഇത്രേം ദിവസം കാത്തിരുന്നു. അതിന്റെ ഓര്‍മക്കായി ഇത്രേം ബലൂണ്‍ ഇരിക്കട്ടെന്നേ’; നഷ്ട പ്രണയത്തിലും വ്യത്യസ്തനായി യുവാവ്

തൃശൂർ: കുറ്റുമുക്ക് നെട്ടിശ്ശേരിയിലെ പാടത്തിന്റെ വശത്ത് റോഡിരികിലായി യുവാവ് ഒറ്റക്ക് ഊതി വീര്‍പ്പിച്ചു കെട്ടിയത് ചുവന്ന ഹൃദയം പോലുള്ള 666 ബലൂണുകള്‍.

കാരണം തിരക്കിയവരോട് വരോടുള്ള യുവാവിന്റെ മറുപടിയും വളരെ വിചിത്രമായിരുന്നു. ‘ ക്ടാവ് ബ്രേക്ക് അപ് ആയി പോയിട്ട് 666 ദിവസമായി. ഇത്രേം ദിവസം കാത്തിരുന്നു. അതിന്റെ ഓര്‍മക്കായി ഇത്രേം ബലൂണ്‍ ഇരിക്കട്ടെന്നേ’. തനി തൃശ്ശൂര്‍ ഭാഷയില്‍ യുവാവ് പറയുന്നു.

‘പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ. നല്ലതു വരട്ടെ.’ എന്നും യുവാവ് പറയുന്നു. പ്രണയം അവസാനിപ്പിച്ചു പോകുന്നവരെ വെടിവച്ചു കൊല്ലുകയും ആസിഡ് ആക്രമണം നടത്തുകയും ചെയ്യുന്ന ഈ കാലത്ത് നഷ്ട പ്രണയത്തിന്റെ കാത്തിരിപ്പിന്റെ കഥ പറയുകയാണ് ഈ 666 ബലൂണുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റിലും മരത്തിലുമായി കയര്‍ വലിച്ചു കെട്ടി അതിലേക്ക് ബലൂണുകള്‍ ഓരോന്നായി സ്വയം ഊതി നിറച്ചു കെട്ടുകയായിരുന്നു.

ഇന്നലെ രാവിലെയാണ് ഒരു വലിയ പെട്ടി നിറയെ ബലൂണ്‍ പൊതികളുമായി യുവാവ് നെട്ടിശേരി പാടവരമ്പിലെ റോഡിലെത്തിയത്. മണിക്കൂറുകളെടുത്താണ് 666 ബലൂണുകള്‍ യുവാവ് ഊതി നിറച്ചത്.

കൗതുകം കൊണ്ട് കാരണം ചോദിച്ച എല്ലാവരോടും പ്രണയം മുറിഞ്ഞു പോയ കഥ പറഞ്ഞു. ബലൂണ്‍ കെട്ടിത്തീര്‍ന്നയുടന്‍ യുവാവ് സ്ഥലത്തു നിന്ന് പോകുകയും ചെയ്തു.