കേരളത്തിൽ സ്ത്രീധന പീഡനം അവസാനിക്കുന്നില്ല: ആലുവയിൽ ഗർഭിണിയെ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി മർദിച്ചത് ഭർത്താവ്

കേരളത്തിൽ സ്ത്രീധന പീഡനം അവസാനിക്കുന്നില്ല: ആലുവയിൽ ഗർഭിണിയെ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി മർദിച്ചത് ഭർത്താവ്

തേർഡ് ഐ ബ്യൂറോ

കൊച്ചി: കൊല്ലത്ത് വിസ്മയയിലൂടെ അവസാനിക്കുന്നില്ല കേരളത്തിലെ സ്ത്രീധന പീഡനത്തിന്റെ ക്രൂരതകൾ. സംസ്ഥാനത്ത് വീണ്ടും സ്ത്രീധനത്തിന്റെ പേരിലുള്ള ക്രൂരത തുടർക്കഥയാകുകയാണ്. ഏറ്റവും ഒടുവിൽ ആലുവയിൽ നിന്നാണ് സ്ത്രീധന പീഡന വാർത്ത പുറത്തു വരുന്നത്.

സ്ത്രീധന തുകയെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് ആലുവയിൽ ഗർഭിണിക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം. മർദ്ദനം തടയാനെത്തിയ യുവതിയുടെ അച്ഛനും മർദ്ദനമേറ്റു അലങ്ങാട് സ്വദേശി നൗഹത്തിനാണ് ഭർത്താവിൽ നിന്ന് മർദ്ദനമേറ്റത്. നൗഹത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവ് ജൗഹറാണ് മർദിച്ചതെന്ന് നൗഹത്തിന്റെ കുടുംബം ആരോപിച്ചു സ്ത്രീധന തുക ഉപയോഗിച്ച് വാങ്ങിയ വീട് വിൽക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പത്ത് ലക്ഷം രൂപയാണ് സ്ത്രീധനം കൊടുത്തതെന്നും കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെട്ട് കുറച്ച് ദിവസമായി പ്രശ്‌നം ഉണ്ടായിരുന്നുവെന്നും നൗഹത്തിന്റെ അമ്മ റംല പറഞ്ഞു.