‘ലോഹിതദാസും മീര ജാസ്മിനും തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പ്രചരിച്ചു’; പക്വതയില്ലാത്ത പെൺകുട്ടിയായിരുന്നു, മീര ഞങ്ങളു​ടെ കുടുംബ ജീവിതത്തിൽ അ‌സ്വസ്ഥതകൾ സൃഷ്ടിച്ചു; ഫോൺ വിളികൾ കൂടിയപ്പോൾ എനിക്ക് തന്നെ വിലക്കേണ്ടി വന്നു- ലോഹിയുടെ ഭാര്യ

‘ലോഹിതദാസും മീര ജാസ്മിനും തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പ്രചരിച്ചു’; പക്വതയില്ലാത്ത പെൺകുട്ടിയായിരുന്നു, മീര ഞങ്ങളു​ടെ കുടുംബ ജീവിതത്തിൽ അ‌സ്വസ്ഥതകൾ സൃഷ്ടിച്ചു; ഫോൺ വിളികൾ കൂടിയപ്പോൾ എനിക്ക് തന്നെ വിലക്കേണ്ടി വന്നു- ലോഹിയുടെ ഭാര്യ

സ്വന്തം ലേഖകൻ

ലോഹിതദാസും മീര ജാസ്മിനും തമ്മിൽ അ‌ടുപ്പത്തിലായിരുന്നെന്ന ഗോസിപ്പുകളെക്കുറിച്ച് അ‌ദ്ദേഹത്തി​ന്റെ ഭാര്യ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. തങ്ങളുടെ കുടുംബ ജീവിതത്തിൽ മീര ജാസ്മിൻ അസ്വസ്ഥത സൃഷ്ടിച്ചിരുന്നതായി വർഷങ്ങൾക്ക് മുൻപ് ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ് പറഞ്ഞിരുന്നു. ഒരു പ്രമുഖ മലയാളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിന്ധു ലോഹിതദാസ് ഇങ്ങനെ പറയുന്നത്.

പക്വതയെത്താത്ത ഒരു പെൺകുട്ടിയുടെ കൈവശം ആവശ്യത്തിലധികം പണം വന്നുപെട്ടതാണ് മീരയ്ക്കുണ്ടായ കുഴപ്പങ്ങൾക്ക് കാരണമെന്നും സിന്ധു ഈ അഭിമുഖത്തിൽ വിലയിരുത്തുന്നു. മീര ജാസ്മിനും ലോഹിതദാസും തമ്മിൽ പ്രണയത്തിലാണെന്ന് അന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.മീരാ ജാസ്മിനെ നായികയാക്കി തുടർച്ചയായി നാലു സിനിമകൾ സംവിധാനം ചെയ്തയാളാണ് സത്യൻ അന്തിക്കാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോഹിതദാസിനെതിരായി ഉണ്ടായ ആരോപണങ്ങൾ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ ഉണ്ടാകുന്നില്ല? സുന്ദരിയായ പെൺകുട്ടിയാണ് മീരാ ജാസ്മിൻ. പക്വതയെത്താത്ത ഒരു പെൺകുട്ടിയുടെ കൈയിൽ ധാരാളം പണം വന്നുചേർന്നാൽ എന്തുണ്ടാകും? അവൾ അത് വീട്ടുകാർക്ക് നൽകിയതുമില്ല. ഇത് കുറേക്കഴിഞ്ഞപ്പോൾ പ്രശ്നമായി. ലോഹിതദാസിനോട് ഉപദേശം ചോദിക്കുമായിരുന്നു. പിന്നീട് ഫോൺവിളികളും ചർച്ചകളും കൂടിവന്നപ്പോൽ അത് അസ്വസ്ഥത സൃഷ്ടിച്ചു. എനിക്കുതന്നെ വിലക്കേണ്ടി വന്നിട്ടുണ്ട് – സിന്ധു ലോഹിതദാസ് വ്യക്തമാക്കി.

ലോഹിയുടെ മരണശേഷം ദിലീപ് ഒഴികെ സിനിമാരംഗത്തുള്ള മറ്റാരും തങ്ങളെ സഹായിച്ചില്ലെന്ന് സിന്ധു പറഞ്ഞു. എല്ലാവരും സ്വന്തം കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകാതിരിക്കാൻ ശ്രമം നടത്തുകയാണ്. അതിനിടയിൽ ലോഹിതദാസിന്റെ കുടുംബത്തിന്റെ കാര്യം അന്വേഷിക്കാൻ ആർക്കാണ് സമയം? ദിലീപ് ഒഴികെ ആരും പിന്നീട് തിരിഞ്ഞുനോക്കിയില്ല. ദിലീപ് എല്ലാ ദിവസവും വിളിച്ച് അന്വേഷിക്കും. സാമ്പത്തികമായും സഹായിച്ചു – സിന്ധു പറഞ്ഞു.

‘ചക്രം’ എന്ന സിനിമയിൽ മോഹൻലാൽ അഭിനയിച്ചിരുന്നെങ്കിൽ ലോഹിതദാസിന് ഇങ്ങനെ ഒരു അന്ത്യം സംഭവിക്കില്ലായിരുന്നു എന്ന് സിന്ധു പറയുന്നു. ചിലർ മോഹൻലാലിനെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് അദ്ദേഹം ചക്രത്തിൽ നിന്ന് പിൻമാറിയത്. കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ ഒറ്റയ്ക്ക് ചുമക്കുന്ന പരുക്കനായ ഒരു മനുഷ്യനാണ് ചക്രത്തിലെ നായകൻ. തുടക്കക്കാരനായ പൃഥ്വിരാജ് ആ വേഷം ഭംഗിയായി അവതരിപ്പിച്ചെങ്കിലും ഒരു വിശ്വാസ്യത പ്രേക്ഷകർക്ക് തോന്നിയില്ല. മോഹൻലാൽ ആ വേഷം ചെയ്തിരുന്നെങ്കിൽ ചക്രം വലിയ വിജയമായി മാറുമായിരുന്നു – സിന്ധു പറയുന്നു.