കോവിഡിന് ഒപ്പം ന്യൂമോണിയയും; ലതാ മങ്കേഷ്‌കർ ഐസിയുവിൽ തന്നെ

കോവിഡിന് ഒപ്പം ന്യൂമോണിയയും; ലതാ മങ്കേഷ്‌കർ ഐസിയുവിൽ തന്നെ

സ്വന്തം ലേഖകൻ

മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കർ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ. കോവിഡിനൊപ്പം അവർക്കു ന്യൂമോണിയയും ബാധിച്ചിട്ടുണ്ടെന്ന് ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഡോ. പ്രതീത് സാംധാനി അറിയിച്ചു. ലതാ മങ്കേഷ്‌കർ രണ്ടാഴ്ചയോളം നിരീക്ഷണത്തിലായിരിക്കുമെന്ന് ഡോക്ടർ പറഞ്ഞു.

ഇന്നലെയാണ് ഗായികയെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചത്. പ്രായം പരിഗണിച്ച് കരുതൽ നടപടിയുടെ ഭാഗമായാണ് അവരെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്ന് മരുമകൾ രചന ഇന്നലെ അറിയിച്ചിരുന്നു. ലതാ മങ്കേഷ്‌കറുടെ നില തൃപ്തികരമാണെന്നും രചന വാർത്താ ഏജൻസിയോടു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർക്ക് 92 വയസ്സുണ്ട്. വാർധക്യസഹജമായ രോഗങ്ങളും ഗായികയെ അലട്ടുന്നുണ്ട്. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് 2019 നവംബറിൽ ലത മങ്കേഷ്‌കർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ വർഷം സെപ്തംബറിലാണ് ഇതിഹാസ ഗായികയുടെ 92ാം ജന്മദിനം ആഘോഷിച്ചത്. 1929 സെപ്തംബർ 28 ന് ജനിച്ച ലതമങ്കേഷ്‌കർക്ക് ദാദാസാഹേബ് ഫാൽക്കെ അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

2001 ൽ രാജ്യം ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ ഭാരതരത്‌നം നൽകി ആദരിച്ചിരുന്നു.