19 കാരൻ ലാലന്റെ വീട്ടിലെത്തിയത് പുലർച്ചെ മൂന്ന് മണിയ്ക്ക്; കള്ളനെന്ന് കരുതി മകളെ കാണാനെത്തിയ യുവാവിനെ കുത്തിക്കൊന്ന് പെൺകുട്ടിയുടെ അച്ഛൻ;  തിരുവനന്തപുരത്തെ ഞെട്ടിച്ച് പുലർച്ചെ കൊലപാതകം

19 കാരൻ ലാലന്റെ വീട്ടിലെത്തിയത് പുലർച്ചെ മൂന്ന് മണിയ്ക്ക്; കള്ളനെന്ന് കരുതി മകളെ കാണാനെത്തിയ യുവാവിനെ കുത്തിക്കൊന്ന് പെൺകുട്ടിയുടെ അച്ഛൻ; തിരുവനന്തപുരത്തെ ഞെട്ടിച്ച് പുലർച്ചെ കൊലപാതകം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മകളുടെ ആൺസുഹൃത്തിനെ അച്ഛൻ കുത്തി കൊന്നു. തിരുവനന്തപുരത്ത് പേട്ടയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പെൺകുട്ടിയുടെ അച്ഛൻ ലാലൻ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. പേട്ട സ്വദേശി അനീഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്.

രാത്രി മൂന്ന് മണിക്ക് വീട്ടിലെത്തിയ 19കാരനെ പെൺകുട്ടിയുടെ അച്ഛൻ കുത്തിക്കൊല്ലുകയായിരുന്നു. ഇതിന് ശേഷം ലാലൻ പൊലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങി. പിന്നീട് വീട്ടിലെത്തി പൊലീസ് കുത്തേറ്റ അനീഷ് ജോർജിനെ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പോഴേക്കും മരിച്ചിരുന്നു. കള്ളനെന്ന് കരുതി കുത്തിയെന്നാണ് ലാലൻ പൊലീസിന് നൽകിയ മൊഴി. പുലർച്ചെ വീട്ടിൽ ശബ്ദം കേട്ടു. കള്ളനെന്ന് കരുതി ആക്രമിച്ചു. കുത്തി മലർത്തി എന്നാണ് മൊഴി.

പുലർച്ചെ മൂന്ന് മണിയോടെ വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടാണ് ലാലു ഉണർന്നത്.അനീഷിനെ ശ്രദ്ധയിൽ പെട്ടതോടെ കള്ളനെന്ന് കരുതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ശേഷം പോലീസ് സ്റ്റേഷനിലെത്തി വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറയുകയായിരുന്നു. പോലീസെത്തി അനീഷിനെ മെഡിക്കൽ കോളേജിലേക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പേട്ടയിലെ ചായക്കുടി ലൈനിൽ ഈഡൻ എന്ന വീട്ടിൽ ലാലുവും ഭാര്യയും രണ്ട് മക്കളുമായിരുന്നു താമസിച്ചിരുന്നത്. വീടിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സംഭവമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ലാലുവിന്റെ കുടുംബത്തെ വീട്ടിൽ നിന്ന് പോലീസ് മാറ്റിയിട്ടുണ്ട്. അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലാണുള്ളത്‌. ലാലുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.