പൊലീസ് ഉദ്യോ​ഗസ്ഥർ എന്ന വ്യാജേനയെത്തി എൺപത് ലക്ഷത്തിന്റെ കുഴൽപ്പണം കവർച്ച ചെയ്ത സംഭവം; ആലപ്പുഴ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

പൊലീസ് ഉദ്യോ​ഗസ്ഥർ എന്ന വ്യാജേനയെത്തി എൺപത് ലക്ഷത്തിന്റെ കുഴൽപ്പണം കവർച്ച ചെയ്ത സംഭവം; ആലപ്പുഴ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ
മലപ്പുറം: മലപ്പുറം കോഡൂരില്‍ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ എന്ന വ്യാജേനയെത്തി എൺപത് ലക്ഷത്തിന്റെ കുഴല്‍പ്പണം കവര്‍ച്ച ചെയ്‌ത സംഘത്തിലെ ആലപ്പുഴ സ്വദേശികളായ രണ്ട്‌ പേര്‍ അറസ്റ്റിൽ.

ആലപ്പുഴ മുതുകുളം സ്വദേശികളായ വെള്ളശ്ശേരി മണ്ണല്‍ വീട്ടില്‍ അജി ജോണ്‍സന്‍ (32) ,രമ്യ ഭവനം വീട്ടില്‍ രഞ്‌ജിത്ത്‌(26) എന്നിവരേയാണ്‌ മലപ്പുറം ഇന്‍സ്‌പക്‌ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റു ചെയ്‌തത്‌.

സംഭവദിവസം നാലോളം വാഹനങ്ങളിലായി പോലീസ്‌ ഉദ്യോഗസ്‌ഥര്‍ എന്ന വ്യാജേന എത്തിയാണ്‌ പ്രതികള്‍ കുഴല്‍പ്പണം കടത്തിയത്. വാഹനം സഹിതം തട്ടികൊണ്ടു പോയാണ് കവര്‍ച്ച നടത്തിയത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിയിലായ അജിജോണ്‍ ആലപ്പുഴയിലെ വിവിധ സേ്‌റ്റഷനുകളിലായി വധശ്രമമടക്കം 15 ഓളം കേസുകളിലെ പ്രതിയാണ്‌. ഇയാള്‍ അടുത്തിടെ ചില തമിഴ്‌ പടത്തിലും അഭിനയിച്ചിരുന്നു.പിടിയിലായ രഞ്‌ജിത്തിന്‌ വധശ്രമം ,വാഹന മോഷണം ഉള്‍പ്പെടെ ഉള്ള കേസിലെ പ്രതിയാണ്‌.

തൃശ്ശൂര്‍ ഒല്ലൂരില്‍ ഒരു കോടി കവര്‍ച്ച ചെയ്‌ത സംഭവത്തില്‍ പിടിക്കപ്പെട്ട്‌ ജയിലിലായ പ്രതികളും വധശ്രമത്തിന്‌ പിടിയിലായ അജി ജോണ്‍സനും ചേര്‍ന്ന്‌ ജയിലില്‍ കിടക്കുന്ന സമയത്താണ്‌ കവര്‍ച്ചക്ക്‌ ആസൂത്രണം നടത്തുന്നത്‌. അജി ജോണ്‍സന്റ നേതൃത്വത്തിലുള്ള ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 5 അംഗ സംഘമാണ്‌ കവര്‍ച്ചക്ക്‌ എത്തിയത്‌. പിടികൂടിയ സമയം ഇവരുടെ പക്കല്‍ ഉള്ള ബാഗില്‍ കാക്കി സോക്‌സ് അടക്കമുള്ള സാധനങ്ങളും ഉണ്ടായിരുന്നു. അടുത്ത കവര്‍ച്ചക്ക്‌ ആസൂത്രണം ചെയ്യുന്നതിനിടെയാണ്‌ ഇവര്‍ പിടിയിലായത്‌.

സംഘത്തില്‍ ഉള്‍പ്പെട്ട എറണാംകുളം സ്വദേശി സതീഷിനേയും സംഘത്തലവന്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശി സിറില്‍ മാത്യുവിന്റെ സംഘത്തില്‍ പ്പെട്ട മങ്കട സ്വദേശി ബിജേഷ്‌, തിരൂരങ്ങാടി സ്വദേശികളായ നൗഷാദ്‌, മുസ്‌തഫ എന്നിവരേയും കഴിഞ്ഞ മാസം അറസ്‌റ്റു ചെയ്‌തിരുന്നു .വ്യാജ നമ്ബര്‍ പ്ലേറ്റ്‌ ഘടിപ്പിച്ച വാഹനങ്ങളിലാണ്‌ ഇവര്‍ കവര്‍ച്ചക്ക്‌ എത്തിയത്‌. പിടിയിലായവരെ ചോദ്യം ചെയ്‌തതില്‍ കവര്‍ച്ച്‌ രണ്ട്‌ ദിവസം മുന്‍പ്‌ ഒരു റിഹേഴ്‌സല്‍ നടത്തിയതായും വ്യക്‌തമായിട്ടുണ്ട്‌.

കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക്‌ താമസ സൗകര്യം അടക്കം ചെയ്‌തു കൊടുത്ത ആളുകള്‍ നിരീക്ഷണത്തിലാണ്‌. മലപ്പുറം ജില്ലാ പോലീസ്‌ മേധാവി ട സുജിത്ത്‌ ദാസ്‌ കജട നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ മലപ്പുറം ഡി.വൈ.എസ്‌.പി: പി. പ്രദീപിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഇന്‍സ്‌പക്‌ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വോഷണ സംഘങ്ങളായ എസ്‌.ഐ അമീറലി, ഗിരീഷ്‌ പി.സഞ്‌ജീവ്‌, പി..സലീം, കെ. ദിനേശ്‌, ആര്‍. .ഷഹേഷ്‌, സി..രജീഷ്‌ , കെ. ജസീര്‍, എം. എന്നിവരാണ്‌ പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്‌.