play-sharp-fill
തൃശൂര്‍ പൂരമടക്കം കേരളത്തിലെ നിരവധി ഉത്സവ പറമ്പുകളിലെ നിറ സാന്നിധ്യം; ഒടുവിൽ    കുട്ടിശങ്കരനും യാത്രയായി

തൃശൂര്‍ പൂരമടക്കം കേരളത്തിലെ നിരവധി ഉത്സവ പറമ്പുകളിലെ നിറ സാന്നിധ്യം; ഒടുവിൽ കുട്ടിശങ്കരനും യാത്രയായി

സ്വന്തം ലേഖകൻ

തൃശൂര്‍: ആനപ്രേമി ഡേവീസിന്റെ ഉടമസ്ഥതയിലുള്ള തിരുവമ്പാടി കുട്ടിശങ്കരന്‍ ചരിഞ്ഞു.


നിലവില്‍ സര്‍ക്കാര്‍ സംരക്ഷണയിലായിരുന്നു. തൃശൂര്‍ പൂരമടക്കം കേരളത്തിലെ നിരവധി ഉത്സവ പറമ്പുകളിലെ നിറ സാന്നിധ്യമായിരുന്നു കുട്ടിശങ്കരന്‍. ഒന്നര വര്‍ഷം മുൻപാണ് ആന വനംവകുപ്പിന്റെ സംരക്ഷണയില്‍ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡേവീസിന്റെ മരണശേഷം ഭാര്യ ഓമനയുടെ പേരിലേക്ക് ആനയെ മാറ്റിയിരുന്നുവെങ്കിലും സ്വകാര്യ വ്യക്തിയുടെ പേരിലേക്ക് ആനയെ മാറ്റാന്‍ കഴിയാത്തത് കൊണ്ട് വനം വകുപ്പിന്റെ ഉടമസ്ഥതയില്‍ എത്തുകയായിരുന്നു.
എന്നാല്‍ ആനയെ ഏറ്റെടുത്തിട്ടും ആനയുടെ ചിലവുകള്‍ വഹിക്കുന്നത് പഴയ ഉടമയായ ഡേവിസിന്റെ കുടുംബം തന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

കൂടാതെ കുട്ടിശ്ശങ്കരനെ ഏറ്റെടുക്കാന്‍ നിരവധി ട്രസ്റ്റുകളും ചില ക്ഷേത്രങ്ങളും തയ്യാറായി രംഗത്ത് വന്നിരുന്നെങ്കിലും പരിപാലിക്കാനും കൈമാറാനും നിയമം അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് വനം വകുപ്പ് തന്നെ സംക്ഷിക്കുകയായിരുന്നു. വനം വകുപ്പ് ഏറ്റെടുത്തിരുന്നെങ്കിലും ആനയെ കോടനാട് ആന കേന്ദ്രത്തിലേക്ക് കൊണ്ട് പോകാതെ തൃശൂരില്‍ തന്നെ നിറുത്തിയിരിക്കുകയായിരുന്നു.

ഒരുസമയത്ത് കേരളത്തിന്‍റെ ഉത്സവ പറമ്പുകളില്‍ നിറഞ്ഞ് നിന്ന ത്രിമൂര്‍ത്തികളായിരുന്നു ആനപാപ്പാന്‍മാരില്‍ പ്രമുഖനായ കുറ്റിക്കോടന്‍ നാരായണനും, ഡേവിസും, തിരുവമ്പാടി കുട്ടിശ്ശങ്കരനും. 1979 ല്‍ കീരങ്ങാട്ടു മന വാസുദേവന്‍ നമ്പൂതിരിപ്പാട് ബീഹാറില്‍ നിന്നാണ് കുട്ടിശങ്കരന്‍ എന്ന ആനയെ കേരളത്തിലെത്തിച്ചത്. എല്ലാ ലക്ഷണങ്ങളും തികഞ്ഞ ആ കൊമ്പനെ 1987 ല്‍ ആനപ്രേമിയായ ഡേവിസ് സ്വന്തമാക്കുകയായിരുന്നു.