വീട് തകർന്നു വീണു: താമസിക്കാൻ ഇടമില്ല: വീഴാറായ കെട്ടിട ഭാഗങ്ങൾ പൊളിച്ചു നീക്കാൻപണമില്ല: നിർധന കുടുംബത്തെ ആരു സഹായിക്കും.

വീട് തകർന്നു വീണു: താമസിക്കാൻ ഇടമില്ല: വീഴാറായ കെട്ടിട ഭാഗങ്ങൾ പൊളിച്ചു നീക്കാൻപണമില്ല: നിർധന കുടുംബത്തെ ആരു സഹായിക്കും.

.
സ്വന്തം ലേഖകൻ
കുമരകം: തകർന്നു വീണ വീടിനു മുന്നിൽ വൃദ്ധയായ മാതാവുമായി നിവഹായനായി നിൽക്കുകയാണ് തമ്പാൻ.
ഇവർ താമസിച്ചു വന്ന വീട് ഇന്നു രാവിലെ തകർന്നു വീണു. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഇടിഞ്ഞു വീഴാറായ ബാക്കി കെട്ടിട ഭാഗങ്ങൾ എത്രയും വേഗം പൊളിച്ചു നീക്കാൻ നിർദേശം നൽകി. എന്നാൽ ആരെയെങ്കിലും വിളിച്ചാൽ അവർക്ക് നൽകാൻ പണം ഇല്ലാതെ വിഷമിക്കുകയാണ്
കായപ്പുറം വീട്ടിൽ തമ്പാൻ .

(57). മേൽകൂര തകർന്ന് വീടിൻ്റെ മുൻഭാഗം ആശുപത്രി റോഡിൽ പതിച്ചെങ്കിലും കഴുക്കോലും പട്ടികയും ഒപ്പം ധാരാളം ഓടുകളും നിലം പൊത്താറായി അപകടാവസ്ഥയിൽ പുരമുകളിലുണ്ട്. സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യാേഗസ്ഥർ വീട്ടുകാർ ആരെയെങ്കിലും വിളിച്ച് മേൽകൂരയും ഓടും പൊളിച്ച് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. കൂലിക്കാരെ വിളിച്ച് ജോലി ചെയ്യിക്കാൻ കഴിയാത്ത സ്ഥിതിയാണ് വീട്ടുടമക്കും വൃദ്ധയായ മാതാവിനും. പണവും ഇല്ല ആരോഗ്യവും ഇല്ല. കഴിഞ്ഞ 25- ന് വള്ളാറപള്ളി പാലത്തിന് സമീപം വെച്ച് ബൈക്കിടിച്ചു പരുക്കേറ്റു ചികിത്സയിലാണ് തമ്പാൻ.

ഇതോടെ കിടപ്പു രോഗിയായ മാതാവ് ലീലാമ്മ (87) യ്ക്കും സഹായത്തിനാരുമില്ലാതെയായി. അതിരമ്പുഴയിൽ വിവാഹം കഴിച്ചയച്ച സഹോദരി മിനിയെത്തിയാണ് ഇരുവരേയും സഹായിക്കുന്നത്. അഞ്ചുമാസം മുമ്പ് ടങ്കർ ലോറിയിടിച്ച് വീടിൻ്റെ കുറച്ചു ഭാഗത്തെ ഓട് പൊട്ടി പോയിരുന്നു. പിന്നീട് ഇരുമ്പു ഷീറ്റിടുകയായിരുന്നു. ഏക വരുമാന മാർഗ്ഗമായി വീടിനോട് ചേർന്നുണ്ടായിരുന്ന കടമുറിയും തകർന്ന അവസ്ഥയിലാണ്. സമീപത്തെ പല കെട്ടിടങ്ങളും വീടുകളും അപകടഭീതിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൽക്കാലിക റോഡിലൂടെ കടത്തിവിടില്ല എന്ന അധികൃതരുടെ അറിയിപ്പ് കാറ്റിൽ പറത്തി നിരവധി ഭാരവണ്ടികളാണ് രാത്രിയിൽ ആശുപത്രി – ഗുരുമന്ദിരം റോഡിലൂടെ കടന്നുപോകുന്നത്. ഇതോടെ വീതികുറഞ്ഞ റോഡിന് സമീപമുള്ള നിരവധി വീടുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ഭയത്തോടെയാന്ന് പലരും വീടുകളിലും കെട്ടിടങ്ങളിലും കഴിഞ്ഞു കൂടുന്നത്.